അരുണാചല്‍പ്രദേശിന്റെ അതിര്‍ത്തിയില്‍ വന്‍തോതില്‍ ഖനനം നടത്തി ചൈന. അതിര്‍ത്തിയില്‍നിന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടേതുമടക്കമുള്ള അമൂല്യലോഹങ്ങളുടെ വന്‍ശേഖരം കണ്ടെത്തിയെന്ന മാധ്യമറിപ്പോര്‍ട്ടാണ് ഈ സംശയത്തിന് ആക്കംകൂട്ടുന്നത്. അതിര്‍ത്തിയില്‍ സ്വാധീനംഉറപ്പാക്കാന് ചൈന നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അരുണാചലില്‍ സ്വാധീനം ഉറപ്പുവരുത്താന്‍ ചൈന നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ പ്രകൃതിവിഭവങ്ങള്‍ക്കുമേല്‍ അവകാശം സ്ഥാപിക്കുകയാണ് ചൈനയുടെ നീക്കമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും തമ്മില്‍ നടന്ന അനൗപചാരിക ഉച്ചകോടിക്ക് ആഴ്ചകള്‍ക്കുശേഷമാണ് സംഭവമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലുന്‍സെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലുന്‍സെയിലെ താമസക്കാരായ ഒരു കുടുംബം ഈമേഖല ചൈനയുടേതാണെന്ന് പറയുകയും അതിന് അവരോട് ഷി ജിന്‍പിങ് നന്ദി പറയുകയും ചെയ്തതോടെയാണിത്. രാജ്യതാത്പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് അവരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
ഈ മേഖലയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഖനനം നടക്കുന്നുണ്ടെന്നും അവിടെനിന്ന് ലഭിക്കുന്ന ലോഹങ്ങളുപയോഗിച്ച് അത്യാധുനിക ഉത്പന്നങ്ങള്‍ നിര്‍മിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിവേഗം മേഖലയിലേക്ക് ആളുകള്‍ താമസത്തിനായി എത്തുന്നുണ്ടെന്നും അതില്‍ പറയുന്നു. ഓരോ ഗ്രാമത്തിലൂടെയുമുള്ള റോഡുകള്‍, വൈദ്യുതി, അത്യാധുനിക ആശയവിനിമയ സംവിധാനം, വിമാനത്താവളനിര്‍മാണം പുരോഗമിക്കുന്നത് തുടങ്ങിയവയാണ് അതിനുകാരണം.
ഹോങ്!കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ചൈന മോണിങ് പോസ്റ്റ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post