ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. 2016 നെ മറികടക്കുന്ന പോളിങ് ആണ് ഇത്തവണ . ആറ് മണിയോടെ പോളിംഗ് മണിവരെ 76 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍. 2016ല്‍ 74.36 ശതമാനമായിരുന്നു ആകെ പോളിങ്. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്കിടയിലാണ് കനത്ത പോളിങ് രേഖപ്പെടുത്തിയത്. കനത്ത മഴ പോളിങ്ങിനെ ബാധിക്കുമോയെന്ന് പാര്‍ട്ടികള്‍ ആശങ്കപ്പെട്ടിരുന്നു.
എസിപിഎമ്മിലെ കെ.കെ. രാമചന്ദ്രന് നായരുടെ വിയോഗത്തെ തുടര്‍ന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍, സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും ചരിത്രം മാറ്റാന്‍ എന്‍ഡിഎയുമാണ് ഏറ്റുമുട്ടുന്നത്. ഡി. വിജയകുമാര്‍ (യുഡിഎഫ്), സജി ചെറിയാന് (എല്‍ഡിഎഫ്), പി.എസ്. ശ്രീധരന് പിള്ള (എന്‍ഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍.
അതേ സമയം പോളിംഗ് ശതമാനം ഉയര്‍ന്നത് ഗുണം ചെയ്യുമെന്നാണ് മൂന്ന് മുന്നണികളും പറയുന്നത്. 75 ശതമാനം പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫും, യുഡിഎഫും രാവിലെ പങ്കുവച്ചത്. പോളിംഗ് ശതമാനം കൂടിയതോടെ മുന്‍പ് തയ്യാറാക്കിയ കണക്കുകള്‍ പുനപരിശോധിക്കേണ്ടി വരും. യുവാക്കളും സ്ത്രീകളും കൂടുതലായി പോളിംഗ് ബൂത്തിലെത്തി കൂട്ടമായി വോട്ടു ചെയ്തത് തങ്ങള്‍ക്ക് ഗുണകരമാണെന്ന് ബിജെപിയുടെ വിലയിരുത്തല്‍. മാറ്റത്തിന് ഒരു വോട്ട് എന്ന ബിജെപി മുദ്രാവാക്യം വോട്ടിംഗിലും പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തല്‍.
അതേസമയം സിപിഎമ്മിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ചിരുന്നത് 56000 വോട്ട് ഇത്തവണയും നിലനിര്‍ത്തുമെന്നായിരുന്നു അവരുടെ കണക്ക് കൂട്ടല്‍. പോളിംഗ് ശതമാനം ഗണമ്യമായി ഉയരുന്നത് തിരിച്ചടിയാകുമെന്ന കണക്കു കൂട്ടല്‍ സിപിഎം കേന്ദ്രങ്ങള്‍ക്കുണ്ട്. എന്നാല്‍ വിജയപ്രതീക്ഷയുണ്ടെന്ന് നേതാക്കള്‍ പറയുന്നു. വിദേശത്തും മറ്റുമുള്ള വോട്ടുകള്‍ ചെയ്യിക്കാനായെന്നും, പോളിംഗ് ശതമാനം ഉയര്‍ന്നത് ഗുണമായെന്നും ആണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
Discussion about this post