തൃശ്ശൂര്‍ ജില്ലയിലെ പെരുമ്പിലാവില്‍ സചിത്ര എന്ന അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സജീറില്‍ നിന്ന് പോലിസ് മൂന്നു ഫോണുകള്‍ കണ്ടെടുത്തു. ഇതില്‍ രണ്ടു ഫോണുകളിലേക്ക് ഇന്‍കമ്മിങ് കോളുകള്‍ മാത്രമാണ് വന്നിരുന്നത്.ഫോണുകളിലേക്ക് വിളിച്ചിരുന്ന സ്ത്രീയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. പൊള്ളലേറ്റ സംഭവത്തിനു ശേഷം ഇന്‍കമ്മിങ് കോളുകളുടെ ഫോണ്‍ ഓഫായിരുന്നു. തൃശൂരില്‍ ഭാര്യയെ ആത്മഹത്യയിലേക്കു തള്ളിവിട്ട ഭര്‍ത്താവിനെ പോലിസ് നാടകീയമായി കുടുക്കിയത് വാര്‍ത്തയായിരുന്നു. അന്യമതക്കാരിയായ ഉന്നത വിദ്യാഭ്യാസമുള്ള യുവതിയെ പ്രണിയിച്ച് മതം മാറ്റി വിവാഹം ചെയ്തതായിരുന്നു സജീര്‍. വിവാഹത്തിന് ശേഷം സചിത്രയുടെ പേര് സജ്ന എന്ന് മാറ്റി. പിന്നീട് സചിത്രയെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.
സചിത്ര മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പോലിസ് അവസാനിപ്പിച്ചുവെന്ന് കരുതിയിരിക്കെ പോലിസ് സജീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സചിത്ര ആശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്. സംഭവം നടന്ന് സചിത്രയുടെ കുടുംബം പരാതി പറഞ്ഞിട്ടും പൊലീസ് സജീറിനെ അറസ്റ്റ് ചെയ്തില്ല. അന്വേഷണം അടങ്ങിയെന്നായിരുന്നു സജീര്‍ കണക്കുകൂട്ടിയത്. പക്ഷേ, അണിയറയില്‍ തെളിവുകള്‍ ഒന്നൊന്നായി സ്വരൂപിച്ച പൊലീസ് സജീറിനെ കുരുക്കുകയായിരുന്നു.
പെരുമ്പിലാവ് സ്വദേശിയായ സജീറും സചിത്രയും പ്രണയ വിവാഹം കഴിച്ചത് 2013 ഏപ്രില്‍ 15നായിരുന്നു. വിവാഹ ശേഷം സചിത്ര മതം മാറി സജ്ന എന്ന പേരും സ്വീകരിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ള സജീര്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്നു സചിത്ര എം.എസ്.സി. ബിരുദധാരി. ബി.എഡ് യോഗ്യതയും കയ്യിലുണ്ട്. അക്കിക്കാവ് സെന്റ് മേരീസ് കോളജില്‍ അധ്യാപികയായി ജോലി കിട്ടി. സചിത്രയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ മുഖ്യ വരുമാന മാര്‍ഗ്ഗം.
ജോലിക്കു പോകാന്‍ പൊതുവെ മടിയുള്ള സജീര്‍ സചിത്രയുടെ ശമ്പളതുകയാണ് ചിലവഴിച്ചിരുന്നത്, എന്നാല്‍ ഒരു സ്ത്രീയുമായുള്ള സജീറിന്റെ അടുപ്പവും ബന്ധവും ഇവരുടെ കുടുംബ ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാക്കി. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ സജ്ന ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. പൊള്ളലേറ്റ നിലയില്‍ അയല്‍വാസികളും സജീറും കൂടി ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ സജ്ന മൂന്നാം ദിവസം ആശുപത്രിയില്വെച്ചു കൊല്ലപ്പെട്ടു.
മരണത്തിനു മുന്‍പ് സജ്ന മജ്സ്റ്റ്രേറ്റിന് മൊഴി നല്‍കിയിരുന്നു സ്റ്റൗവില്‍ നിന്ന് അബദ്ധത്തില്‍ തീ പടര്‍ന്നതാണെന്നായിരുന്നു മൊഴി നല്കി. മരണ ഘട്ടത്തിലും സജീറിനെ രക്ഷിക്കാനായിരുന്നു ശ്രമം. അതേ സമയം സംഭവത്തിന് ദൃക്സാക്ഷിയായവരുടെയും അയല്‍വാസികളുടെയും മൊഴി സജീറിനെതിരായിരുന്നു. മാത്രവുമല്ല, സജീറിന്റെ പരിചയക്കാരും സുഹൃത്തുക്കളും ബന്ധുക്കളും മൊഴിനല്‍കിയതും സജീറിനുതന്നെ എതിരായിരുന്നു. മദ്യപാനം , പരസ്ത്രീ ബന്ധം തുടങ്ങി മോശം സ്വഭാവങ്ങള്‍ വേറെ. അന്വേഷണത്തില്‍ പോലിസിനും ഇത് ബോധ്യപ്പെട്ടു.
സജീറിന്െതായി മൂന്നു മൊബൈല്‍ ഫോണുകളും പോലിസ് കണ്ടെടുത്തു. അയല്‍വാസികളുടെയും ബന്ധുക്കളുടെയും ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകളാണ് പിന്നീട് പോലിസിന് ലഭിച്ചത്. ഇതില്‍ രണ്ടു ഫോണുകളിലേക്ക് ഇന്‍കമ്മിങ് കോളുകള്‍ മാത്രമാണ് വന്നിരുന്നത്. വിളിച്ചിരുന്ന സ്ത്രീയെ വിളിച്ചുവരുത്തി മൊഴിയെടുത്തു. പൊള്ളലേറ്റ സംഭവത്തിനു ശേഷം ഇന്‍കമ്മിങ് കോളുകളുടെ ഫോണ്‍ ഓഫായിരുന്നു. വിവാഹിതയായ സ്ത്രീയും സജീറും തമ്മിലുള്ള ബന്ധം കയ്യോടെ പിടിച്ചു. സ്ത്രീയുടെ ഭര്‍ത്താവും സജീറിനെ ഭീഷണിപ്പെടുത്തിയിരുന്നു. സചിത്രയും സ്ത്രീയോട് കയര്‍ത്തു സംസാരിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്കു ശേഷം സജീറും സചിത്രയും മാനസികമായി അകന്നു. വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിപ്പോന്ന സചിത്രയ്ക്കു മടങ്ങിപോകാനും മടി. എല്ലാം സഹിച്ച് ഭര്‍തൃഗൃഹത്തില്‍ താമസിച്ചു. പ്രശ്നങ്ങള്‍ തുടങ്ങിയപ്പോള്‍ സജീറും സചിത്രയും മറ്റൊരു വീട്ടിലേയ്ക്കു താമസം മാറ്റി.
ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ഭാര്യയ്ക്കു മാനസികപീഢനമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 498(എ) . സചിത്രയോട് സജീര്‍ ചെയ്തത് ക്രൂരതയാണ്. അതുകൊണ്ട് പൊലീസ് ഈ വകുപ്പ് ചുമത്തി. പിന്നെ, ഇന്ത്യന്‍ ശിക്ഷാ നിയമം 306 . ആത്മഹത്യാപ്രേരണ. ഈ രണ്ടു വകുപ്പുകള്‍ ചുമത്തില്‍ സജീറിനെ കുന്നംകുളം എ.സി.പി: വിശ്വംഭരന് അറസ്റ്റ് ചെയ്തു. ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡിലാണ് ഇപ്പോള്‍ സജീര്‍.
Discussion about this post