പൂനെ: 3000 കോടിയുടെ വായ്പാ ക്രമക്കേട് ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ രവീന്ദ്ര പി.മറാത്തെ അറസ്റ്റില്‍. സാന്പത്തിക കുറ്റകൃത്യ വിഭാഗമാണ് മറാത്തെയെ അറസ്റ്റ് ചെയ്തത്. പൂനയിലെ ഡിഎസ്കെ ഗ്രൂപ്പിനു വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്നാണ് ആരോപണം.
ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ രാജേന്ദ്ര കെ.ഗുപ്ത, സോണൽ മാനേജർ നിത്യാനന്ദ് ദേശ്പാണ്ഡെ, ഡിഎസ് കുൽക്കർണി ഗ്രൂപ്പ് ചാർട്ടേഡ് അക്കൗണ്ടന്റ് സുനിൽ ഗഡ്പാണ്ഡെ, വിപി എൻജിനീയറിംഗ് രാജീവ് ന്യുവസ്കർ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന പൊതുമേഖലാ ബാങ്കുകളിൽ ഒന്നാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. ഷെൽ കന്പനികൾക്കു വായ്പ അനുവദിക്കുന്നതിനായി പദവി ദുരുപയോഗം ചെയ്തെന്ന കുറ്റമാണ് മറാത്തെയ്ക്കുമേൽ ചുമത്തിയിരിക്കുന്നത്.
പൂന ആസ്ഥാനമാക്കിയ ബിൽഡർ ഡി.എസ് കുൽക്കർണിയും ഭാര്യ ഹേമന്തിയും ഈ വർഷം ഫെബ്രുവരിയിൽ വായ്പാ തട്ടിപ്പിനെ തുടർന്ന് അറസ്റ്റിലായിരുന്നു. 1,154 കോടി രൂപയുടെ നിക്ഷേപം, 2,892 കോടി രൂപയുടെ ബാങ്ക് വായ്പയാക്കി മാറ്റിയതിനാണ് കേസ്.
Discussion about this post