ഇന്തോ ടിബറ്റൻ ബോർഡർ പോലീസിലും അതിർത്തി രക്ഷാ സേനയിലും പതിനേഴു പുതിയ ബറ്റാലിയനുകൾ വർദ്ധിപ്പിയ്ക്കാൻ കേന്രസർക്കാർ തീരുമാനമെടുത്തു. അതിർത്തി രക്ഷാ സേന പാകിസ്ഥാന്റേയും ബംഗ്ളാദേശിന്റേയും അതിർത്തിയിലും ഇന്തോ ടിബറ്റൻ ബോർഡാർ ഫോഴ്സ് ചൈനയുടെ അതിർത്തിയിലുമാണ് സുരക്ഷയൊരുക്കുന്നത്.
പാക് അധിനിവേശ കാശ്മീരിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന ഇടപെടലുകളിൽ കേന്ദ്രഗവണ്മെന്റ് ആശങ്കാകുലരാണെന്നും പതിനേഴു പുതിയ ബറ്റാലിയൻ അതിർത്തിയിൽ കൂടുതൽ സുരക്ഷയൊരുക്കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനയും പാക്കിസ്ഥാനുമായുള്ള കൂടിവരുന്ന പ്രതിരോധ ഇടപാടുകളും അടുപ്പവും ഇന്ത്യക്കെതിരെ
ഒരു അവിശുദ്ധ കൂട്ടുകെട്ടായാണ് പ്രതിരോധവിദഗ്ധർ വിലയിരുത്തുന്നത്.
ഓരോ ബറ്റാലിയനിലും ആയിരം സേനാംഗങ്ങൾ ഉണ്ടാവും. ഇരു സേനകളുടെയും തലവന്മാർ ഉടനേതന്നെ റിക്രൂട്ട്മെന്റിനു തുടക്കമിട്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിയ്ക്കുമെന്ന് അറിയുന്നു. അതിർത്തിയിൽ മാത്രമല്ല, നാവികപ്രതിരോധരംഗത്തും ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള അവിശുദ്ധ ബന്ധം വർദ്ധിയ്ക്കുകയാണ്. പാക്കിസ്ഥാനു വേണ്ടി എട്ടു മുങ്ങിക്കപ്പൽ ചൈന നിർമ്മിയ്ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം തടയിടാനാണ് ഇതെന്ന് കരുതപ്പെടുന്നു.
Discussion about this post