റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയുടെ പക്കല്‍ ഉണ്ടായിരുന്നുവെങ്കില്‍ പാകിസ്താനെതിരായ വ്യോമാക്രമണത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ മുന്‍തൂക്കം ലഭിക്കുമായിരുന്നുവെന്ന് വ്യോമസേനാ മേധാവി ബി.എസ് ധനോവ.
ഫെബ്രുവരി 27 നാണ് ബാലകോട്ട് ആക്രമണത്തിന് പ്രതികാരം ചെയ്യാന്‍ പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. അതിനെ വ്യോമസേന വിജയകരമായി പ്രതിരോധിച്ചു. മിഗ് 21 ബൈസണ്‍, മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ആധുനികവത്കരിച്ചതിനാല്‍ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനത്തെ നേരിടാനായി. എന്നാല്‍ ഇന്ത്യയുടെ പക്കൽ റഫേൽ യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ മേൽക്കൈ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വ്യോമസേനാ മേധാവിയുടെ പരാമര്‍ശം വരുന്നത്.
Discussion about this post