മൂന്നിടത്ത് കൂടി റീപോളിങ് നടത്താന്‍ തെഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. കണ്ണൂരിലെ ധര്‍മ്മടത്തെ രണ്ട് പോളിങ് ബൂത്തിലും കൂടാതെ കാസര്‍ഗോഡ് മണ്ഡലത്തിലെ തൃക്കരിപ്പൂരിലെ ഒരു പോളിങ് ബൂത്തിലുമാണ് റീപോളിങ് നടക്കുക.ഈ ബൂത്തുകളിലും കള്ളവോട്ട് സ്ഥിരീകരിച്ചിരുന്നു.
ഞായറാഴ്ച തന്നെയാണ് ഇവിടെ റീപോളിങ് നടക്കുക.സംസ്ഥാനത്ത് ഇതൊടെ ഏഴ് ബൂത്തുകളില്‍ റീപോളിങ് നടക്കും.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് സ്ഥിരീകരിച്ച കാസര്‍കോട്, കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താനിരിക്കെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഞായറാഴ്ചയാണ് ഈ ബൂത്തുകളിൽ റീപോളിങ് നടക്കുക. ഇന്ന് വൈകിട്ടുവരെ സ്ഥാനാര്‍ഥികള്‍ക്ക് പരസ്യപ്രചരണം നടത്താം. കാസര്‍കോട് മണ്ഡലത്തിലെ കല്യാശ്ശേരിയിലെ മൂന്ന് ബൂത്തുകളിലും കണ്ണൂര്‍തളിപ്പറമ്പിലെ ഒരു ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.
ജില്ലാകളക്ടര്‍, ജനറല്‍ ഒബ്സര്‍വര്‍, മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് റീപോളിംങ് നടത്തുന്നത്. കല്യാശ്ശേരി പിലാത്തറയിലാണ് 19ാം നമ്പര്‍ബൂത്തില്‍ സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ മൂന്ന് സിപിഎം പ്രവര്‍ത്തകരായ സ്ത്രീകളാണ് കള്ളവോട്ട് ചെയ്തത്.
പുതിയങ്ങാടി ജമാഅത്ത് എച്ച്.എസ്.എസ്സില്‍ രണ്ട് ലീഗ് പ്രവര്‍ത്തകര്‍കള്ളവോട്ട് ചെയ്തു.ഇവിടെതന്നെയുള്ള 70ാം നമ്പര്‍ ബൂത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകനും കള്ളവോട്ട് ചെയ്തതായി കണ്ടെത്തി.കണ്ണൂര്‍ തളിപ്പറമ്പിലെ പാമ്പുരുത്തി സ്കൂളിലെ 166ാം നമ്പര്‍ബൂത്തില്‍ ഒന്‍പത് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായാണ് തെളിഞ്ഞത്.
Discussion about this post