Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഭീകര സാന്നിധ്യം:സംസ്ഥാനത്തിന് മേല്‍ ചിറക് വിരിച്ച് ദേശീയ അന്വേഷണ ഏജന്‍സികള്‍, എന്‍ഐഎ സംഘം ശ്രീലങ്കയില്‍ നടത്തുന്ന അന്വേഷണവും നിര്‍ണായകമാവും

by Brave India Desk
May 29, 2019, 09:49 am IST
in Kerala
Share on FacebookTweetWhatsAppTelegram

 

കേരളം ഭീകരതയുടെ നഴ്‌സറിയെന്ന ആരോപണം ശരിവെക്കുന്ന സംഭവവികാസങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനം ജാഗ്രതയോടെ നിരീക്ഷിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍. കേരളത്തിലെ പ്രണയം നടിച്ചുള്ള മതപരിവര്‍ത്തനവും, ഇത്തരത്തില്‍ എത്തിയവരെ ഐഎസിലേക്ക് റിക്രീട്ട് ചെയ്യുന്നതും ഉള്‍പ്പചെയുള്ള സംഭവങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ഗൗരവമായി എടുത്തിട്ടുണ്ട്. കേരളത്തില്‍ കത്വ കേസുമായി ബന്ധപ്പെട്ട് ആഹ്വാനം ചെയ്ത വാട്‌സ് അപ് ഹര്‍ത്താലിനെ അന്താരാഷ്ട്ര ഭീകരബന്ധം ഉണ്ടെന്ന സൂചനള്‍ ലഭിച്ചിരുന്നു. നരേന്ദ്രമോദി വീണ്ടും അധികാരമേല്‍ക്കുന്ന ദിസം കരിദിനമായി ആചരിക്കാനുള്ള ചില സംഘടനകളുടെ ആഹ്വാനത്തെയും പരിശോധിക്കുന്നുണ്ട്. ഭരണഘടന വിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

Stories you may like

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തീവ്രവാദ പരിശീലനം സംബന്ധിച്ച പല പരാതികളും കേരള പോലിസ് ഗൗരവമായി എടുക്കുന്നില്ല എന്ന ആക്ഷേപവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. കേരളത്തിലെ തീവ്രവാദ സാന്നിധ്യം സംബന്ധിച്ച് പോലിസ് മേധാവിമാരുടെ യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും പോലിസ് സംവിധാനം കാര്യക്ഷമമായല്ല ഇടപെടുന്നതെന്നാണ് പരാതി. കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ കേരളം അവഗണിക്കുന്നുവെന്നും ആക്ഷേപമുണ്ട്.

കേരളത്തില്‍ ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നു എന്ന മുന്നറിയിപ്പിന് പിന്നാലെ സംസ്്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരദേശമേഖലയില്‍ പരിശോധനയും നിരീക്ഷണവും തുടരുന്നുണ്ട്. ഇതിനിടെ ശ്രിലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദത്തെക്കുറിച്ചും പ്രധാനപ്പെട്ട മറ്റുചില കേസുകളെക്കുറിച്ചും നിര്‍ണ്ണായകമായ അന്വേഷണം നടത്താന്‍ എന്‍ ഐ എ ടീം ശ്രീലങ്കയിലെത്തും. എന്‍ ഐ എ ഡയറക്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാവും ശ്രീലങ്കയിലേക്ക് പുറപ്പെടുക..

2015ലും 2018ലും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം നടത്താനാണ് എന്‍ ഐ എ സംഘം ശ്രീലങ്കയിലേക്ക് പോകുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതില്‍ കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഹിന്ദു നേതാക്കളെ കൊന്നൊടുക്കാനുള്ള ഐസിസിന്റെ പദ്ധതിയെപ്പറ്റിയുള്ള അന്വേഷണവും ഉണ്ടാകുമെന്ന് അറിയുന്നു.

തമിഴ്‌നാട്ടിലെ ഹിന്ദു നേതാക്കളെ കൊലപ്പെടുത്താനായി പദ്ധതിയിട്ടതിനു കഴിഞ്ഞവര്‍ഷം അഞ്ച് ഭീകരവാദികളെ എന്‍ ഐ എ പിടികൂടിയിരുന്നു. ചെന്നൈയില്‍ നിന്നും കോയമ്പത്തൂര്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ ചിലര്‍ ശ്രീലങ്കയിലേക്ക് കടന്നിട്ടുണ്ടെന്ന് അന്നുതന്നെ ഊഹമുണ്ടായിരുന്നു.

കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ഭീകരവാദികളുടെ ഒരു പ്രധാനപ്പെട്ട കേന്ദ്രമായി ശ്രീലങ്ക മാറിയിരുന്നു. ലവ് ജിഹാദില്‍പ്പെട്ട് തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികളേയും കൊളോംബോ വഴിയാണ് കടത്തിയത്. ഇന്ത്യന്‍ ഗവണ്മെന്റ് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ വേണ്ടവിധത്തില്‍ ഇസ്ലാമികഭീകരവാദത്തിനെ നിയന്ത്രിയ്ക്കാന്‍ ശ്രീലങ്ക ഗവണ്മെന്റിനു സാധിച്ചില്ല. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ വന്‍ ഭീകരാക്രമണത്തെക്കുറിച്ചും ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കേരളത്തില്‍ പലസ്ഥലങ്ങളിലും താലിബാന്‍ മാതൃകയിലുള്ള സ്ഥിരം ഭീകരവാദക്യാമ്പുകള്‍ നടക്കുന്നുണ്ടെന്നും വിവരമുണ്ട്. അവരരം ലഭിയ്ക്കുമ്പോള്‍ പുറത്തുവരാനായി ഭീകരവാദികളെ പരിശീലിപ്പിയ്ക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള എല്ലാ സൌകര്യങ്ങളുമുള്ള പരിശീലന കേന്ദ്രങ്ങള്‍ പാകിസ്ഥാനിലും കാശ്മീരിലുമൊക്കെ നടത്തുന്നതുപോലെ കേരളത്തിലും നടത്തുന്നുണ്ടെന്ന് കേരളാ പോലീസിനു കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ നേരിട്ടു വിവരം നല്‍കിയിട്ടുപോലും ഒന്നും ചെയ്യാതെ നിഷ്‌ക്രിയമായിരിയ്ക്കുകയാണ് സംസ്ഥാന പോലീസ് വിഭാഗം.

Tags: is in keralaIslamic Terrorism
Share289TweetSendShare

Latest stories from this section

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies