ബംഗാളിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ ശരീരങ്ങൾ അന്ത്യദർശനത്തിനായി പാർട്ടിഓഫീസിലേയ്ക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് മമതാബാനർജി സർക്കാർ. തൃണമൂൽ കോൺഗ്രസ്സുകാരാൽ കൊല്ലപ്പെട്ട ബിജെപി കാര്യകർത്താക്കളുടെ ശരീരം വഹിച്ച വണ്ടികൾ ബംഗാൾ പോലീസും തൃണമൂൽ ഗുണ്ടകളും ചേർന്ന് വഴിയിൽ തടഞ്ഞിട്ടിരിയ്ക്കുകയാണ്.
കാര്യകർത്താക്കളുടെ ശരീരങ്ങൾ പാർട്ടി ഓഫീസിലെത്തിച്ച് അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പാതയോരത്തവച്ച് അന്ത്യകർമ്മങ്ങൾ നടത്തുമെന്ന് ഹൂബ്ലിയിലെ എംപിയും ബിജേപി നേതാവുമായ ലോകറ്റ് ചാറ്റർജി പത്രപ്രവർത്തകരെ അറിയിച്ചു. പ്രദേശത്ത് സംഘറ്റ്ഷം തുടരുന്നതിനിടെ ബിജെപി എംപി ലോകറ്റ് ചാറ്റർജി ഉൾപ്പെടെയുള്ള നേതാക്കൾ സംഭവസ്ഥലത്തെത്തിയിരിയ്ക്കുകയാണ്.
സമാധാനപരമായി പാർട്ടി ഓഫീസിലേക്ക് കോണ്ടുപോയിരുന്ന ഭൌതികശരീരങ്ങൾ മൂന്നിടത്താണ് പോലീസ് തടഞ്ഞത്. മാർച്ചുകളോ മറ്റു രീതിയിൽ പ്രകോപനപരമായ ഒരു പ്രവർത്തനമോ നടത്താതെ അന്ത്യകർമ്മങ്ങൾക്കായി ഭൌതികശരീരങ്ങൾ കൊണ്ടുപോകുന്ന ഈ സമയത്ത് മമത സർക്കാർ ഇതുപോലെ വാശിതീർക്കുന്നത് പോലീസ് സംവിധാനത്തിന്റെ ദയനീയമായ ദുരുപയോഗമാണ്. ഗവർണർ കാശിനാഥ് ത്രിപാഠിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഗവർണർ പോലീസിനു വേണ്ട നിർദ്ദേശങ്ങൾ നൽകുമെന്നാണ് കരുതുന്നതെന്നും ബിജെപി ബംഗാൾ ജനറൽ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു. ജനാധിപത്യത്തെ മമതാബാനർജി കഴുത്ത് ഞെരിച്ച് കൊന്നിരിയ്ക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post