തന്റെ മകൾക്ക് മേൽ യാതൊരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് ബി.ജെ.പി എം.എൽ.എ രാജേഷ് മിശ്ര പറഞ്ഞു.ഉത്തർപ്രദേശ് ബറേലി ജില്ലയിലെ ബിത്താരി ചെയിൻ പൂരിൽ നിന്നുളള ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ ആരോപണം ഉയർന്നത്.
തനിക്ക് ഇഷ്ടമുളള ഒരാളെ വിവാഹം കഴിച്ചതിന് പിതാവ് തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭർത്താവിനെയും കൊല്ലാൻ പിതാവ് പദ്ധതിയിടുന്നതായി മിശ്രയുടെ മകൾ സാക്ഷി വീഡിയോയിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ആരോപണങ്ങൾ നിരസിച്ച് നിയമസഭാംഗം രംഗത്തെത്തി.
Discussion about this post