ഉത്തർപ്രദേശിൽ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരൻ ഖേർ സിംഗ് ബോറ പിടിയിൽ. ബറെയ്ലിയിൽ വെച്ച് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്.
ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയാണ് ഖേർ സിംഗ്. ഇയാൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും അതിനായി നിരവധി കമ്മ്യൂണിസ്റ്റ് ഭീകര ക്യാംപുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. മറ്റ് പല കുറ്റകൃത്യങ്ങളിലും ഖേർ സിംഗ് പ്രതിയാണ്. പിടിയിലായ ശേഷം ഇയാളുടെ പക്കൽ നിന്നും തോക്കും വെടിയുണ്ടകളും വനത്തിൽ ഉപയോഗിക്കാൻ ആവശ്യമുള്ള സാധനങ്ങൾ അടങ്ങുന്ന കിറ്റും ഒരു പെൻഡ്രൈവും പിടിച്ചെടുത്തതായി ഉത്തർപ്രദേശ് പോലീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
യുവാക്കളുടേയും വിദ്യാർത്ഥികളുടേയും കർഷകരുടേയും മറ്റ് തൊഴിലാളികളുടേയും ഇടയിൽ കമ്മ്യൂണിസ്റ്റ് ഭീകര പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയെന്ന ദൗത്യമാണ് ഖേർ സിംഗിനുണ്ടായിരുന്നത്. 2017ൽ ഉത്തരാഖണ്ഡ് പോലീസാണ് ഇയാളുടെ തലക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.
Discussion about this post