ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ ഉയരുന്ന വിമർശനങ്ങൾ തളളി പരിശീലകൻ രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കൊഹ് ലിയും. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലെന്ന് കോലിയും ശാസ്ത്രിയും വ്യക്തമാക്കി. ടീമിനേക്കാൾ വലുതല്ല ഒരു താരവും ശാസ്ത്രി പറഞ്ഞു. ടീമിലെ അന്തരീക്ഷം കലുഷിതമാണെങ്കിൽ ഇത്രയധികം വിജയങ്ങൾ നേടാൻ ടീമിന് എങ്ങനെ സാധിച്ചുവെന്നും കൊഹ് ലി പ്രതികരിച്ചു.
ഡ്രസിങ്ങ് മുറിയിലെ അന്തരീക്ഷം മോശമാണെങ്കിൽ ഇത്രയും സ്ഥിരതയോടെ കളിക്കാൻ നമുക്ക് സാധിക്കുമായിരുന്നില്ലെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരം വാർത്തകളാണ് പുറത്തു വരുന്നതെന്നും കൊഹ് ലി പറഞ്ഞു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നക് ശരിയല്ല. കളളങ്ങളും വളച്ചൊടിച്ച കാര്യങ്ങളുമാണ് അനുദിനം പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങൾ പൊതു വേദികളിലേക്ക് വലിച്ചിഴയ്ക്കുന്നതിലെ അനൗചിത്യവും കൊഹ് ലി എടുത്തു പറഞ്ഞു. രോഹിത്തുമായി പ്രശ്നങ്ങളൊന്നുമില്ല .കളളം പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കൊഹ് ലി പറഞ്ഞു.
ഒരു മാസം നീളുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി ഇന്ന് രാത്രി പുറപ്പെടാനിരിക്കെയാണ് വിദേശ പര്യടനങ്ങൾക്ക് മുൻപ് മാധ്യമപ്രവർത്തകരെ കണ്ടത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും വിശ്രമമെടുക്കാൻ സെലക്ടർമാർ തന്നോട് ആവശ്യപ്പെട്ടിട്ടില്ല. ലോകകപ്പിന് ശേഷം ടീമെന്ന നിലയിൽ കൂട്ടായ്മയും ഒത്തിണക്കവും നിലനിർത്തേണ്ട സമയമാണിത്.ക്രിക്കറ്റ് കളിക്കുന്നതിന്റെ സന്തോഷം നമുക്ക് സമ്മാനിക്കുന്നതും നമ്മുടെ സമ്പൂർണ്ണ മികവ് പുറത്തെടുക്കാൻ സഹായിക്കുന്നതും ടെസ്റ്റ് ക്രിക്കറ്റാണ്.
വിദേശ പര്യടനങ്ങൾക്ക് പുറപ്പെടും മുൻപ് പതിവുളള വാർത്ത സമ്മേളനം ഇത്തവണ കൊഹ് ലി നടത്തില്ല എന്ന് ആദ്യ സൂചന ഉണ്ടായിരുന്നെങ്കിലും ക്യാപ്റ്റൻ മാധ്യമങ്ങളെ കാണുമെന്ന് ബി.സി.സി.ഐ സ്ഥിതീകരിച്ചു. രോഹിത് ശർമ്മയും കോലിയും തമ്മിലുളള അഭിപ്രായ ഭിന്നതകളെ കുറിച്ചുളള അഭ്യൂങ്ങളുടെ അടിസ്ഥാനത്തിൽ വിൻഡീസ് പര്യടനത്തിന് മുന്നോടിയായുളള ക്യാപ്റ്റന്റെ പത്രസമ്മേളനം ആരാധകർ വളരെ ആകാംക്ഷയോടെ ആണ് കാത്തിരുന്നത്.
Discussion about this post