തിരുവനന്തപുരം: കിഫ്ബിയുടെ സമഗ്ര ഓഡിറ്റിന് സി എ ജിക്ക് അനുമതി നിഷേധിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്ത്.
കിഫ്ബി യുടെ മറവിൽ കോടികളുടെ കുംഭകോണം നടക്കുന്നുണ്ടെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചു. കിഫ്ബിയുടെ വരവ് ചെലവ് കണക്ക് സിഎജിയെ കാണിക്കില്ല എന്ന് സര്ക്കാര് തീരുമാനിക്കുന്നത് അഴിമതി ഉള്ളത് കൊണ്ടാണെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. സി എ ജി ഓഡിറ്റ് വേണ്ടെന്ന് വെച്ചതിൽ മുഖ്യമന്ത്രി മറുപടി പറയണം. ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രവർത്തനങ്ങൾ ദുരൂഹമാണെന്നും കൃഷ്ണദാസ് ആരോപിച്ചു. സിപിഎമ്മിന്റെ എല്ലാ ഓഫീസുകളിലും നോട്ടെണ്ണുന്ന യന്ത്രം വെയ്ക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
കിഫ്ബി വിഷയത്തിൽ സർക്കാരിനെതിരെ കോൺഗ്രസ്സും രംഗത്തെത്തി. കിഫ്ബിയിലും കിയാലിലും സമഗ്ര ഓഡിറ്റ് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ്സ് ആരോപ്പിച്ചു. ഓഡിറ്റിനെ സർക്കാർ ഭയക്കുകയാണെന്നും കോൺഗ്രസ്സ് അഭിപ്രായപ്പെട്ടു.
Discussion about this post