ക്ഷേത്രത്തിൽ പോയി പൂജ നടത്തിയശേഷം തെരഞ്ഞെടുപ്പ് പത്രിക നൽകുന്ന ആദ്യത്തെ കമ്യൂണിസ്റ്റ് സ്ഥാനാർത്ഥി യായി മഞ്ചേശ്വരത്തെ ശങ്കർ റൈ. ‘പൂജനടത്തി പ്രാർത്ഥിച്ച് പത്രിക നൽകുന്ന സ്ഥാനാർഥി ഞാനായിരിക്കും. അതിന് പാർട്ടി വിലക്കില്ല’’.സി.പി.എം ജില്ല കമ്മിറ്റി അംഗവും കർഷകസംഘം കുമ്പള ഏരിയ പ്രസിഡൻറുമായ ശങ്കർ റൈ പറഞ്ഞു.താൻ വിശ്വാസിയായ കമ്യൂണിസ്റ്റാണെന്ന് ശങ്കർ റൈ പറഞ്ഞു
പത്രിക നൽകാനുള്ള അവസാനദിവസമായ തിങ്കളാഴ്ച രാവിലെ ബാഡൂരിലെ വീട്ടിൽനിന്നുമിറങ്ങിയ ശങ്കർ റൈ മാസ്റ്റർ ധർമത്തടുക്ക തലമുഗറിലെ ദർഗയിൽ എത്തി അവിടെയുള്ളവരോട് പിന്തുണ ആവശ്യപ്പെട്ടശേഷമായിരുന്നു മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. പാർട്ടി പ്രവർത്തകരും പ്രാദേശികനേതാക്കളുമായ സതീഷ് റൈ, സീതാറാം ഷെട്ടി, അസ്കർ അലി തുടങ്ങി പതിനഞ്ചോളം പേർ ശങ്കർ റൈക്ക് ഒപ്പമുണ്ടായിരുന്നു.
പത്രികാസമർപ്പണത്തിന് മുമ്പ് ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ മധൂർ ക്ഷേത്രത്തിൽ പ്രാർഥിക്കാനെത്തുന്നത് പതിവാണെങ്കിലും ആദ്യമായാണ് കമ്യൂണിസ്റ്റ് സ്ഥാനാർഥി പത്രിക സമർപ്പിക്കുംമുമ്പ് പ്രാർഥനക്കെത്തിയത്. .
Discussion about this post