ബിജെപിക്ക് മഞ്ചേശ്വരത്തുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. വട്ടിയൂർക്കാവിലെ തിരിച്ചടി ഗൗരവകരമാണ്. ബിജെപി തോറ്റമ്പി എന്ന നിലയിലുള്ള പ്രചാരണം ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വോട്ടുകളുടെ കണക്കു നോക്കുമ്പോള്‍ തെക്കു മാത്രമല്ല വടക്കും നോക്കണം. എറണാകുളത്തെ കാര്യവും നോക്കണം. കോന്നിയില്‍ 12 ശതമാനം വോട്ടുകളേ ബിജെപിക്ക് ലഭിക്കൂ എന്നായിരുന്നല്ലോ പലരും പറഞ്ഞത്. പക്ഷേ, സത്യം അതല്ലെന്ന് തെളിഞ്ഞല്ലോ.എന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.
രാഷ്ട്രീയത്തില്‍ വേലിയേറ്റവും വേലിയിറക്കവും പതിവാണ്. ബിജെപിക്ക് ധാരാളം പ്ലസ് പോയിന്‍റുകളുണ്ട്. അതു മനസ്സിലാക്കിയുള്ള വിലയിരുത്തല്‍ പാര്‍ട്ടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post