വാളയാർ പീഡനക്കേസിൽ വിവാദ പരാമർശം നടത്തിയ ഡിവൈഎസ്പി സോജനെതിരെ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. സോജനെതിരെ നടപടി ആവശ്യപ്പെട്ടാണ് റിപ്പോർട്ടെന്നാണ് വിവരം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സോജനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
സോജന്റെ പരാമർശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സോജന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.
പതിമൂന്നും എട്ടും വയസ് പ്രായമുള്ള പെൺകുട്ടികൾ ഉഭയസമ്മത പ്രകാരം എങ്ങനെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസിൽ ഒരു തെളിവും ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നുമായിരുന്നു സോജന്റെ വാക്കുകൾ.ഇതിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്.
Discussion about this post