മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന സംസ്ഥാനത്തെ 16 മനുഷ്യാവകാശ സംഘടനകൾ ഇന്‍റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലെന്ന് റിപ്പോട്ട്. നിരോധിക്കപ്പെട്ട സിപിഐ(മാവോയിസ്റ്റ്) എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 16 സംഘടനകളാണ് നിരീക്ഷണത്തിലുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
റെവല്യൂഷണറി, ഡെമോക്രാറ്റിക് ഫ്രണ്ട്(ആർഡിഎഫ്), പോരാട്ടം, ആദിവാസി വിമോചന മുന്നണി, കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ്, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, റാഡിക്കൽ മാസ് മൂവ്മെന്‍റ്, ഫാസിസ്റ്റ് വിരുദ്ധ മുന്നണി, സർഫേസി വിരുദ്ധ ജനകീയ സമിതി, പീപ്പിൾസ് യൂണിയൻ ഓഫ് സിവിൽ ലിബർട്ടീസ്, നാഷണൽ കോൺഫെഡറേഷൻസ് ഓഫ് ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷൻ, വ്യാജ ഏറ്റുമുട്ടൽ വിരുദ്ധ പ്രസ്ഥാനം, ബ്ലേഡ് വിരുദ്ധ മുന്നണി, ഡെമോക്രാറ്റിക് യൂത്ത് മുന്നണി, റെവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട്, രാഷ്ട്രീയ സൈനിക അടിച്ചമർത്തലിനെതിരെ ജനകീയ പ്രതിരോധം എന്നീ സംഘടനകളാണ് നിരീക്ഷണത്തിലുള്ളത്.ഇവ കൂടാതെ സാംസ്കാരികസംഘടനകളായ ഞാറ്റുവേല, പാഠാന്തരം, യൂത്ത് ഡയലോഗ്, ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് അസോസിയേഷൻ എന്നിവയും നിരീക്ഷണത്തിലാണ്.
സിപിഐ മാവോയിസ്റ്റിന്‍റെ ആശയങ്ങളും പ്രവർത്തനങ്ങളും രഹസ്യമായി ഇത്തരം സംഘടനകൾ ഏറ്റെടുത്ത് നടപ്പാക്കുന്നതായാണ് ഇന്‍റലിജൻസ് ഏജൻസികൾ സംശയിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഇന്‍റലിജൻസ് ഏജൻസികൾ സംയുക്തമായാണ് ഈ സംഘടനകളെ നിരീക്ഷിക്കുന്നത്.
Discussion about this post