മന്ത്രി ജി സുധാകരന് എതിരേയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശക്കേസ് ഒത്തുതീര്‍ക്കുന്നു. അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി നല്കിയ സ്ത്രീയെ മഹിളാഅസോസിയേഷന്‍ ഭാരവാഹിയായി നിയമനം നല്കി.സിപിഎം കൊട്ടാരവളവ് ബ്രാഞ്ച് മുന്‍ സെക്രട്ടറിയും ജി സുധാകരന്റെ പഴ്സണല്‍ സ്റ്റാഫ് മുന്‍ അംഗവുമായിരുന്ന ഉഷാ സാലിയാണ് മന്ത്രിയ്ക്കെതിരേ രംഗത്തെത്തിയത്. കേസ് കോടതിയുടെ പരിഗണനില്‍ ഇരിക്കെയാണ് ഒത്തുതീര്‍പ്പു നീക്കങ്ങള്‍.
മന്ത്രിക്കെതിരായ പരാതി പിൻവലിക്കുന്ന കാര്യം പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ഉഷാ സാലി വ്യക്തമാക്കി. അതേസമയം, വിഷയത്തെക്കുറിച്ച് അറിയില്ലെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
തന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായ ഉഷാ സാലി നൽകിയ കേസിൽ അമ്പലപ്പുഴ കോടതിയിൽ നിന്ന് മന്ത്രി ജി. സുധാകരൻ ജാമ്യമെടുത്തിരുന്നു. മൈക്കിലൂടെ പരസ്യമായി സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രസംഗിച്ചു എന്ന പരാതിക്ക് തെളിവുകൾ സഹിതമാണ് ഉഷ സാലി കോടതിയെ സമീപിച്ചത്. കൊട്ടാരവളവ് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഉഷയുടെ പരാതി പാർട്ടിയും പൊലീസും സ്വീകരിക്കാതെ വന്നപ്പോഴാണ് 2016ൽ അവർ കോടതിയെ സമീപിച്ചത്.
സംഭവ ശേഷം ഉഷാ സാലിയെയും ഭര്‍ത്താവ് സിപിഎം തോട്ടപ്പള്ളി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എഎം സാലിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Discussion about this post