സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് സെക്രട്ടറിയോടും ആരോഗ്യവകുപ്പ് സെക്രട്ടറിയോടും മറുപടി നല്‍കാനും നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി നേരത്തെ സ്കൂളില്‍ പരിശോധന നടത്തി വലിയ പിഴവുണ്ടായെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.
പാമ്പുകടിയേറ്റിട്ടും അധ്യാപകർ കുട്ടിക്ക് ചികിത്സ നൽകിയില്ല. പ്രഥമ ശുശ്രൂഷ നൽകേണ്ടത് എങ്ങനെയെന്നുപോലും അധ്യാപർക്ക് അറിവുണ്ടായിരുന്നില്ല. പിതാവ് വരുന്നതുവരെ കാത്തിരുന്നു. ഷഹലക്ക് പാമ്പുകടിയേറ്റ അതേ ക്ലാസ് മുറിയിലും സ്കൂൾ പരിസരത്തും സമാനമായ നിരവധി മാളങ്ങളുണ്ട്. പുല്ലും കുറ്റിച്ചെടുകളും വളർന്ന് ദുരിത പൂർണമായ സാഹചര്യത്തിലാണ് സ്കൂൾ പരിസരം. മുറ്റത്തെ കിണർപോലും മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു. ശുചിമുറിക്ക് അടുത്തുകൂടി പോകാൻ പോലും വയ്യ. ഇതൊക്കെയായിട്ടും സ്കൂളിന് സർക്കാർ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.വിദ്യാഭ്യാസ വകുപ്പ് സ്കൂളിലെത്തി എന്തെങ്കിലും പരിശോധന നടത്തിയതായി രേഖകളിലെങ്ങും കാണാനില്ല.
ജില്ലാ ജഡ്ജി നൽകിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേഥയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി.
Discussion about this post