ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ദുരഭിമാനക്കൊല. 55 കാരനായ മുഹമ്മദ് ഷാഹിദ് ആണ് 18 കാരിയായ മകൾ സുഹാനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോയെങ്കിലും പിന്നീട് കുറ്റം സമ്മതിച്ച് കീഴടങ്ങുകയായിരുന്നു.
കുടുംബത്തെ ചോദ്യം ചെയ്തതിൽ നിന്നാണ് യുവതിയുടെ ദാരുണമായ കൊലയ്ക്ക് പിന്നിൽ പിതാവ് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. കൊലപാതകത്തിൽ ആർക്കും ഒരു പങ്കും ഇല്ല. ഞാൻ മാത്രമാണ് അത് ചെയ്തത്. കുടുംബത്തിന്റെ മാന്യതയ്ക്ക് ഭംഗം വരുത്തരുതെന്ന് ഞാൻ പലതവണ അവളെ മനസ്സിലാക്കാൻ ശ്രമിച്ചു. ഞാൻ താടി സൂക്ഷിച്ചിട്ടുണ്ട് അതിന്റെ ബഹുമാനം നിലനിർത്താൻ അവളോട് അഭ്യർത്ഥിച്ചു. എന്നാൽ ഞാൻ പറയുന്നത് കേൾക്കാതെ അവൾ കാമുകനുമായി മൂന്ന് ദിവസമായി സംസാരിച്ചു. അഭിമാനത്തിന് ഭംഗം വരുത്തിയതോടെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പറയുന്നു.
ദിവസവേതനക്കാരനായ മുഹമ്മദ് ഷാഹിദിന് കൊല്ലപ്പെട്ട സുഹാന ഉൾപ്പെടെ മൂന്ന് പെൺമക്കളും നാല് ആൺമക്കളാണുള്ളത്.











Discussion about this post