Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഷിര്‍ദ്ദി സായി മഹാസമാധി അടച്ചിടാന്‍ തീരുമാനിച്ച് അധികൃതര്‍: സുരാനി അബ്ദുള്ളഖാനെ പിന്തുണക്കുന്ന ഉദ്ധവ് താക്കറേയ്‌ക്കെതിരെ വന്‍ പ്രതിഷേധം, തീര്‍ത്ഥസ്ഥാനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

by Brave India Desk
Jan 19, 2020, 02:11 pm IST
in India
Share on FacebookTweetWhatsAppTelegram

ഇന്ത്യയിലെ ക്ഷേത്രങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും ഓരോന്നായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അവതാരപുരുഷനായ ഭഗവാന്‍ ഷിര്‍ദ്ദി സായിബാബയുടെ ജന്മസ്ഥാനത്തെ സംബന്ധിച്ചാണ് പുതിയ വിവാദം ഉടലെടുത്തിരിയ്ക്കുന്നത്. ഷിര്‍ദ്ദിസായി മഹാസമാധിക്ഷേത്രം അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ സമാധിക്ഷേത്ര ഭാരവാഹികള്‍ തീരുമാനിച്ചു. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു തീരുമാനം.

ഭഗവാന്‍ ഷിര്‍ദ്ദിസായിബാബ എവിടെയാണ് ജനിച്ചതെന്നതിന് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ല. എവിടെയാണ് ജനിച്ചതെന്നതിനെപ്പറ്റിയും തന്റെ കുടൂംബത്തെപ്പറ്റിയും അദ്ദേഹം അനുയായികളോട് വലിയ സൂചനകളൊന്നും കൊടുത്തിരുന്നുമില്ല. പക്ഷേ 1858ഓടെ മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി എന്ന പ്രദേശത്ത് വന്നുചേര്‍ന്ന അദ്ദേഹം മഹാസമാധി വരെ അവിടെ കഴിയുകയായിരുന്നു.

Stories you may like

ഒരു മതനേതാവിന്റെയും ഇടപെടലില്ല ; എല്ലാ ചർച്ചകളും സർക്കാർതലത്തിൽ ; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സൗദി എംബസിക്കും നന്ദി അറിയിച്ച് ആക്ഷൻ കൗൺസിൽ

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഝാന്‍സി റാണി ലക്ഷ്മിഭായിയോടൊപ്പം യുദ്ധം ചെയ്തിരുന്നുവെന്ന് അദ്ദേഹം അനുയായികള്‍ക്ക് സൂചനകള്‍ നല്‍കിയിരുന്നു. പക്ഷേ ഷിര്‍ദ്ദിയിലെത്തിയ ശേഷം 1918 ല്‍ മഹാസമാധിയാകുന്ന വരെയും അവിടെനിന്ന് വേറെയെവിടെയും സഞ്ചരിച്ചിരുന്നില്ല. ഇന്ന് അനേക ലക്ഷങ്ങള്‍ എത്തുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ഷിര്‍ദ്ദിയിലെ മഹാസമാധി.

രണ്ട് ദിവസം മുന്‍പ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എം എല്‍ എ സുരാനി അബ്ദുള്ള ഖാന്‍ ഷിര്‍ദ്ദിസായിബാബയുടെ ജന്മസ്ഥാനം മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയിലെ പാഥ്‌രീ എന്ന സ്ഥലമാണെന്ന് പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുരാനി അബ്ദുള്ള ഖാന്റെ വാദം ഏറ്റുപിടിയ്ക്കുകയും പാഥ്‌രിയില്‍ ജന്മസ്ഥാനമന്ദിരം പണിയാന്‍ നൂറുകോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തു. ഷിര്‍ദ്ദിയിലെ ചിലര്‍ പാഥ്‌രിയ്‌ക്കെതിരേ ചരടുവലിയ്ക്കുകയാണെന്നും പാഥ്‌രിയില്‍ ജന്മസ്ഥാനമന്ദിരം വന്നുകഴിഞ്ഞാല്‍ ഷിര്‍ദ്ദിയുടെ പ്രാമുഖ്യം കുറഞ്ഞുപോകും എന്നുള്ളതുകൊണ്ടാണ് ഷിര്‍ദ്ദിക്കാര്‍ ഇതിനെതിരേ ചരടുവലിയ്ക്കുന്നതെന്നും കൂടി പറഞ്ഞതോടേ ഷിര്‍ദ്ദി പട്ടണത്തിലെ ജനങ്ങള്‍ സമരങ്ങള്‍ ആരംഭിച്ചു.

സായിയുടെ ജന്മസ്ഥാനമേതെന്ന് അദ്ദേഹം ശരിരത്തിലിരുന്ന സമയത്ത് ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലെന്നും അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കുകയും മുഖ്യമന്ത്രി അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നത് ഗൂഢാലോചനയാണെന്നും ഷിര്‍ദ്ദിയിലെ ജനങ്ങള്‍ പറയുന്നു. മാത്രവുമല്ല അതിലേക്കായി ഷിര്‍ദ്ദിയിലെ സമാധിസ്ഥലത്തെ അപമാനിച്ചത് ദുരുപദിഷ്ടമാണെന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഷിര്‍ദ്ദിയില്‍ മുഴുവന്‍ ബന്ദ് നടത്തിയാണ് അവര്‍ അതിനെതിരേ പ്രതിഷേധിച്ചത്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടി സുരാനി അബ്ദുള്ള ഖാന്റെ പക്ഷം ചേര്‍ന്നതോടെ ഷിര്‍ദ്ദി ഗ്രാമവാസികള്‍ സമാധിസ്ഥലം അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതായി ഷിര്‍ദ്ദിസായിബാബ സംസ്ഥാപന്‍ ട്രസ്റ്റ് ട്രസ്റ്റിയായ ബി വാക്‌ചൌരേ അറിയിച്ചു.

‘പവിത്രമായ സമാധിസ്ഥലത്തെ അപവാദങ്ങളിലേക്ക് വലിച്ചിഴച്ചതുകൊണ്ട് ജനുവരി 19 മുതല്‍ അനിശ്ചിതകാലത്തേക്ക് ഷിര്‍ദ്ദിബാബ സമാധിസ്ഥലം അടച്ചിടുകയാണ്. ഗ്രാമവാസികള്‍ ഒരുമിച്ചുകൂടിയാണ് ഈ തീരുമാനമെടുത്തത്.’ അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു. സന്ദര്‍ശനത്തിനായെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു അസൗകര്യവും ഉണ്ടാകാതെയിരിയ്ക്കാന്‍ ഗ്രാമവാസികള്‍ സഹായിക്കാനുണ്ടാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags:
Share39TweetSendShare

Latest stories from this section

പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഐഎസ്‌ഐയും ലഷ്‌കറും ചേർന്ന്,നടപ്പാക്കിയത് വേറെയാരുമല്ല…

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചാരമാക്കും: ‘സഖാവ് പിണറായി വിജയനിൽ’ നിന്ന് ഭീഷണി

ആശ്വാസം; 71 ജീവൻരക്ഷാ മരുന്നുകളുടെ വില പിടിച്ചുനിർത്തി കേന്ദ്രസർക്കാർ

ഭർത്താവുമൊത്ത് സ്വന്തം വീട്ടിലെത്തി പിന്നാലെ ജീവനൊടുക്കി 22കാരിയായ നവവധു

Discussion about this post

Latest News

സൂപ്പർ ബോളറെ പുറത്താക്കാൻ ഒരുങ്ങി ഐപിഎൽ വമ്പന്മാർ, അവന്റെ വരവ് അതിന് സൂചന; വീഡിയോ വൈറൽ

ഒരു മതനേതാവിന്റെയും ഇടപെടലില്ല ; എല്ലാ ചർച്ചകളും സർക്കാർതലത്തിൽ ; പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സൗദി എംബസിക്കും നന്ദി അറിയിച്ച് ആക്ഷൻ കൗൺസിൽ

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു ; സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

തോൽവിയൊക്കെ സംഭവിക്കാം, പക്ഷെ ഈ കാര്യത്തിൽ ഇന്ത്യക്ക് കിട്ടിയത് വമ്പൻ തിരിച്ചടി; ലാഭം കിട്ടിയത് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും

ഇവിടെ ഒരു കിലോമീറ്റർ നടന്നാൽ തന്നെ പലതിനും വയ്യ, തനിക്ക് മാത്രം ഇതൊക്കെ എങ്ങനെ സാധിക്കുന്നു മനുഷ്യാ; ഞെട്ടിച്ച് ബെൻ സ്റ്റോക്സിന്റെ കണക്കുകൾ

സരോവരം ബയോപാർക്കിൽ 40 സിസിടിവികൾ, തകർന്ന ഇരിപ്പിടങ്ങളടക്കം നവീകരിക്കും; മുഖംമിനുക്കൽ അവസാനഘട്ടത്തിൽ

പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഐഎസ്‌ഐയും ലഷ്‌കറും ചേർന്ന്,നടപ്പാക്കിയത് വേറെയാരുമല്ല…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies