Saturday, July 19, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പൗരത്വ വിഷയത്തില്‍ അഞ്ച് ചോദ്യങ്ങളുന്നയിച്ച കണ്ണന്‍ ഗോപിനാഥനെ സംവാദത്തിന് ക്ഷണിച്ച് ശ്രീജിത്ത് പണിക്കര്‍: ഭീരു എന്ന് വിളിച്ചോളു എന്നാലും സംവാദത്തിനില്ലെന്ന് മറുപടി നല്‍കി കണ്ണന്‍ ഗോപിനാഥന്‍, കമ്മി ഭീരു എന്ന് വിളിച്ച് സോഷ്യല്‍ മീഡിയ

by Brave India Desk
Feb 3, 2020, 11:19 am IST
in Kerala
Share on FacebookTweetWhatsAppTelegram

പൗരത്വ വിഷയത്തില്‍ സംവാദത്തിന് തയ്യാറുണ്ടോ എന്ന ശ്രീജിത്ത് പണിക്കരുടെ ചോദ്യത്തിന് മുന്നില്‍ പതറി ഐഎഎസില്‍ നിന്ന് രാജിവച്ച ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അഞ്ച് ചോദ്യങ്ങളുണ്ടെന്നും, അതിന് മറുപടി നല്‍കാനാവുമോ എന്ന വെല്ലുവിളിയുമായി കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. മറുപടി നല്‍കാന്‍ തയ്യാറാണെന്നും സംവാദത്തിന് തയ്യാറുണ്ടോ എന്നും ചോദിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തി. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്നും, ടിവി സംവാദത്തിന് തയ്യാറുണ്ടോ എന്നും ശ്രീജിത്ത പണിക്കര്‍ ചോദിച്ചു. എന്നാല്‍ ടെലിവിഷനില്‍ വരാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണന്‍ ഗോപിനാഥന്‍ പിന്മാറുകയായിരുന്നു. ഇതോടെ നേരിട്ട് പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് ശ്രീജിത്ത് പണിക്കര്‍ ചോദിച്ചു. സംവാദത്തിനായുള്ള യാത്രയുടെ വിമാനച്ചെലവ് ഏറ്റെടുക്കാന്‍ വരെ തയ്യാറായി ആള്‍ക്കാര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും തയ്യാറുണ്ടോ എന്നുമായിരുന്നു ശ്രീജിത്ത് പണിക്കരുടെ ചോദ്യം. പക്ഷെ അദ്ദേഹം തിരക്കുകള്‍ ഉണ്ടെന്ന് പറഞ്ഞ് കണ്ണന്‍ ഗോപിനാഥന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഫോസ്ബുക്കില്‍ ലൈവില്‍ വരാന്‍ പോലും കണ്ണന്‍ ഗോപിനാഥന്‍ തയ്യാറായില്ലെന്നും, വേണമെങ്കില്‍ തന്നെ ഭീരു എന്നു വിളിച്ചോളു എന്ന് പറഞ്ഞുവെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെ-

Stories you may like

തിരൂരിൽ ഒരു പച്ച മൂർഖൻ ; ലീഗ് അനുഭാവിയാണോ എന്ന് സംശയം;പൊട്ടിച്ചിരിപ്പിച്ച് കമന്റുകൾ

പെരുമഴയാണേ…സംസ്ഥാനത്ത് റെഡ്,ഓറഞ്ച് അലർട്ടുകൾ

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അദ്ദേഹത്തിന് 5 ചോദ്യങ്ങള്‍ ഉണ്ട്. അതിന് ഉത്തരമുണ്ടോ എന്ന് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു. അതുകണ്ട ചിലര്‍ എന്നെ ടാഗ് ചെയ്തു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഈ വിഷയത്തില്‍ ഒരു സംവാദത്തിനു വന്നാല്‍ ആ 5 ചോദ്യങ്ങളും കൂടുതല്‍ ചോദ്യങ്ങളും ചര്‍ച്ച ചെയ്യാമെന്ന്. ചര്‍ച്ച ടെലിവിഷന്‍ വഴി ആള്‍ക്കാര്‍ കാണുന്നതിനുള്ള സൗകര്യം ചെയ്യാമെന്നും, ഭാഷ മലയാളമോ ഇംഗ്‌ളീഷോ ആയിക്കോട്ടെയെന്നും ഞാന്‍ പറഞ്ഞു.

അപ്പോള്‍ അദ്ദേഹം പറഞ്ഞു, ടെലിവിഷനില്‍ വരാന്‍ താല്‍പര്യമില്ലെന്ന്. ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും കുറെയധികം നാള്‍ കഴിഞ്ഞേ വരൂവെന്നും പറഞ്ഞു. കാത്തിരിക്കാന്‍ ഞാന്‍ തയ്യാര്‍ ആണെന്നും വരുന്ന സമയം അറിയിക്കാനും ഞാന്‍ പറഞ്ഞു. അദ്ദേഹം ഒഴിഞ്ഞുമാറി.

അദ്ദേഹം മുന്‍പ് ട്വിറ്ററില്‍ തന്നെ എഴുതിയിട്ടുണ്ട്, അദ്ദേഹത്തിന് അഭിപ്രായമുള്ള വിഷയങ്ങളില്‍ സംവാദത്തിനു തയ്യാര്‍ ആണെന്ന്. അതിനാല്‍ സംവാദത്തിനായുള്ള യാത്രയുടെ വിമാനച്ചെലവ് ഏറ്റെടുക്കാന്‍ വരെ തയ്യാറായി ആള്‍ക്കാര്‍ മുന്നോട്ടുവന്നു. പക്ഷെ അദ്ദേഹം തിരക്കുകള്‍ ഉണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു.

അതുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, നമുക്ക് സംവാദം ഫേസ്ബുക്ക് ലൈവ് വഴി നടത്താമെന്ന്. അതാകുമ്പോള്‍ യാത്ര വേണ്ടല്ലോ. അദ്ദേഹം അതില്‍ നിന്നും തെന്നിമാറി. ട്വിറ്ററില്‍ സംവദിക്കുന്നതാണ് ഇഷ്ടമത്രേ. അതില്‍ വിഡിയോ ഇല്ലല്ലോ.

സംവാദത്തില്‍ നിന്നും അദ്ദേഹം മനപൂര്‍വ്വം ഒഴിവാകുകയല്ലേ എന്നും അതു സമ്മതിച്ചാല്‍ മാത്രം ആ 5 ചോദ്യങ്ങളുടെ മറുപടി തരാമെന്നും കൂടുതല്‍ ചോദ്യങ്ങളോ ഉപചോദ്യങ്ങളോ ഉണ്ടെങ്കില്‍ ഫേസ്ബുക്ക് ലൈവിലോ നേരിട്ടോ മാത്രമേ മറുപടി നല്‍കൂവെന്നും ഞാന്‍ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. ഉടന്‍ കേരളത്തില്‍ എത്തില്ലെന്ന ന്യായം ആദ്യം പറഞ്ഞ അദ്ദേഹം, സംവാദത്തിനു തയ്യാറല്ലെന്ന് വ്യക്തമായി പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.

അപ്പോള്‍ വരുന്നു ഉപചോദ്യങ്ങള്‍, കൂടുതല്‍ ചോദ്യങ്ങള്‍. ഞാന്‍ പറഞ്ഞു, ലൈവില്‍ വരൂവെന്ന്. അദ്ദേഹം വരില്ല എന്ന് കട്ടായം പറഞ്ഞു. വേണമെങ്കില്‍ ഭീരു എന്നു തന്നെ വിളിച്ചോളൂവെന്നും. പിന്നെന്തു പറയാന്‍!

അദ്ദേഹം. കണ്ണന്‍ ഗോപിനാഥന്‍. ??

Tags:
Share785TweetSendShare

Latest stories from this section

വിദ്യാരംഭം മത ചടങ്ങല്ല, കേരള സംസ്കാരത്തിന്റെ ഭാഗമാണെന്ന് കെ ടി ജലീൽ ; രൂക്ഷ വിമർശനവുമായി മുസ്ലീം മതവിശ്വാസികൾ

പ്രായപൂർത്തിയാകും മുൻപേ ഗർഭിണി: അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

ഡൽഹിയിൽ ഇരുപതിലേറെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

Discussion about this post

Latest News

സിറിയയിലെ ന്യൂനപക്ഷമായ ഡ്രൂസിന് രക്ഷകരായി ഇസ്രായേൽ ; ഡമാസ്കസിലും സ്വീഡയിലും ഇസ്രായേൽ വ്യോമാക്രമണം

ജോഷിയും ഉണ്ണിമുകുന്ദനും ഒന്നിക്കുന്നു ; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ആക്ഷൻ ചിത്രം

തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാനികുതിയാണ് ബംഗാളിൽ നിക്ഷേപങ്ങൾ വരാത്തതിന് കാരണമെന്ന് മോദി ; ബംഗാളിൽ 5400 കോടി രൂപയുടെ കേന്ദ്രപദ്ധതികൾക്ക് ഉദ്ഘാടനം

ബുംറയുടെ കാര്യം പോലെ അവന്റെ കാര്യത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്, കളത്തിൽ എല്ലാം നൽകുന്ന പുലിക്കുട്ടി ഇപ്പോൾ ഓവറായി പണി എടുക്കുന്നു: റയാൻ ടെൻ ഡോഷേറ്റ്

ഇസ്ലാംപുർ ഇനിയില്ല ; പേരുമാറ്റവുമായി മഹാരാഷ്ട്ര സർക്കാർ

ഗില്ലേ വേണ്ട മോനേ…: മറ്റൊരു പെൺകുട്ടിയോട് പുഞ്ചിരിച്ച് സംസാരം; ഗില്ലിനെ കണ്ണെടുക്കാതെ നോക്കി നിന്ന് സാറ തെൻഡുൽക്കർ

ഇയാൾ കാരണം നഷ്ടമായ ടെസ്റ്റ് എങ്ങനെ മറക്കും, ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച പന്ത്രണ്ടാമൻ; ഇന്ത്യൻ ആരാധകർ വെറുത്ത ബക്ക്‌നറും വിവാദങ്ങളും

ജെയ്‌ഷെ തലവൻ മസൂദ് അസർ ഗിൽജിത്തിൽ: പുതിയ പദ്ധതികളുമായി സജീവമെന്ന് വിവരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies