ജനങ്ങൾക്കും പാർട്ടികൾക്കും സമാധാനപരമായി പ്രതിഷേധിക്കാം, അക്രമം വച്ചു പൊറുപ്പിക്കില്ല” : താക്കീതുമായി യു.പി സർക്കാർ തെരുവിൽ അക്രമം നടത്തുന്നവർക്ക് ശക്തമായ താക്കീതുമായി യു.പി ഭരണകൂടം.പൗരത്വ ഭേദഗതി നിയമത്തിനെതിരെയോ, അതല്ല ദേശീയ ജനസംഖ്യാ രജിസ്റ്ററിനെതിരെയോ സമാധാനപരമായി ജനങ്ങൾക്കോ പാർട്ടികൾക്കോ പ്രതിഷേധിക്കാം. പക്ഷേ നിയമം കയ്യിൽ എടുക്കാനോ അക്രമം പ്രവർത്തിക്കാനോ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. യുപി മന്ത്രി സുരേഷ് കുമാർ ഖന്നയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പ്രതിഷേധത്തിന്റെ പേരും പറഞ്ഞ് അരാജകത്വം നടനമാടാൻ അനുവദിക്കില്ലെന്നും അത്തരത്തിലുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ വച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹമറിയിച്ചു.
പ്രക്ഷോഭങ്ങളിൽ ഇതുവരെ 61 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട് എന്നും, അക്രമികൾക്കെതിരെ സർക്കാർ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമുതൽ നശിപ്പിക്കുന്ന അവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നിയമം, 2011-ൽ ബഹുജൻ സമാജ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ നടപ്പിലാക്കിയതാണ്. അല്ലാതെ, ഇപ്പോൾ ബിജെപി സർക്കാർ കൊണ്ടുവന്നതല്ലെന്നും അദ്ദേഹമറിയിച്ചു. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, അക്രമ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങാൻ അവർക്ക് രഹസ്യമായി നിർദേശം കൊടുക്കുന്നുവെന്നും സുരേഷ് കൂട്ടിച്ചേർത്തു.
Discussion about this post