ബാബറി മസ്ജിദ് തകർത്തതിൽ ഹിന്ദുക്കളോട് പകരം കിട്ടാത്തതിൽ പ്രതിഷേധിച്ച് മുംബൈ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന് വളകൾ പാർസൽ ലഭിച്ചിരുന്നുവെന്ന് മുംബൈ കമ്മീഷണറായിരുന്ന രാജേഷ് മരിയ. ബോംബെയിലെ നാനാ ഭാഗത്തു നിന്നുള്ള സ്ത്രീകളാണ് ദാവൂദ് ഇബ്രാഹിമിന്റെ പൗരുഷത്തെ പരിഹസിച്ചുകൊണ്ട് വളകൾ അയച്ചു കൊടുത്തത്. ഇതോടെ പ്രകോപിതനായ ദാവൂദ്, ബംഗ്ലാദേശ് വിഭജനത്തിന് തിരിച്ചടിക്കാൻ തക്കം നോക്കിയിരുന്ന പാക് സംഘടനയായ ഐ.എസ്.ഐയുമായി കൈ കോർക്കുകയായിരുന്നു.തുടർന്ന് ദാവൂദിന്റെ കുപ്രസിദ്ധമായ ‘ഡി കമ്പനി’ യിലെ അംഗങ്ങൾ, ബോംബെയിൽ നിന്നും ദുബായ് വഴി പാകിസ്ഥാനിലെത്തി.സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനും, ബോംബുകൾ സെറ്റ് ചെയ്യാനും വിദഗ്ധ പരിശീലനം നേടിയ ശേഷ മാണ് ആ സംഘം തിരിച്ചു വന്നത്.
1992 ബോംബെ കലാപങ്ങൾക്ക് തിരിച്ചടിക്കാൻ ചില തീവ്ര മുസ്ലിങ്ങൾ ദാവൂദിനോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം താല്പര്യം പ്രകടിപ്പിക്കാതിരുന്ന ദാവൂദിനെ പ്രകോപിപ്പിക്കാനാണ് ഒരു പുരുഷനെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിൽ ഇത്തരമൊരു നടപടി അവർ സ്വീകരിച്ചത്.
ഈ നടപടിയുടെ പിറകിലുണ്ടായിരുന്ന ഉദ്ദേശം, ഭാരതം എന്ന പരമാധികാര രാഷ്ട്രത്തോടുള്ള യുദ്ധപ്രഖ്യാപനം തന്നെയായിരുന്നു. നൂറുകണക്കിന് പേർ കൊല്ലപ്പെട്ട ബോംബ് സ്ഫോടനങ്ങളിലൂടെ അത് സത്യമാവുകയും ചെയ്തുവെന്ന് മുൻ ബോംബെ കമ്മീഷണറായിരുന്ന രാജേഷ്, ‘ലെറ്റ് മി സെ നൗ’ എന്ന തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.












