ദിവസങ്ങൾ നീണ്ടുനിന്ന ഡൽഹി കലാപത്തിൽ നശിപ്പിക്കപ്പെട്ട വസ്തുവകകളുടെ പ്രാരംഭ പട്ടികയിലെ കണക്ക് പുറത്തുവിട്ട് വടക്കുകിഴക്കൻ ഡൽഹി ജില്ലാ ഭരണകൂടം.
122 വീടുകൾ, 301 വാഹനങ്ങൾ, 322 കടകളും വ്യാപാരസ്ഥാപനങ്ങളും ഡൽഹി കലാപത്തിൽ സമ്പൂർണ്ണമായി അക്രമികൾ നശിപ്പിച്ചു. കണക്കെടുപ്പ് ഭാഗികമായി ഉള്ളൂ എന്നും ഇനിയും വർദ്ധിക്കാൻ സാഹചര്യം ഉണ്ടെന്നു ഭരണ വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചു. സബ്ഡിവിഷണൽ മജിസ്ട്രേറ്റ് നയിക്കുന്ന പതിനെട്ട് ടീമുകളായി ഞായറാഴ്ച കാലത്ത് മുതൽ ഉദ്യോഗസ്ഥർ നാശനഷ്ടങ്ങളുടെ കണക്കെടുത്തു കൊണ്ടിരിക്കുകയാണ്. നാശനഷ്ടങ്ങളുടെ പട്ടിക തയ്യാറാക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഉത്തരവിനെ തുടർന്നാണ് ഇത്.
പൗരത്വഭേദഗതി നിയമത്തിന്റെ മറവിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപങ്ങളിൽ ഇതുവരെ 47 ജീവൻ നഷ്ടപ്പെടുകയും 350 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Discussion about this post