ഡല്‍ഹി: ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡല്‍ഹി പോലീസ്. സംഭവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയെന്നും താഹിര്‍ ഒളിവിലല്ലെന്നും ഡല്‍ഹി പോലീസ് പിആര്‍ഒ അറിയിച്ചു.
ഐബിയില്‍ ട്രെയിനി ഓഫീസര്‍ ആയിരുന്ന അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയില്‍ നിന്നുമാണ് കണ്ടെത്തിയത്. ആംആദ്മി പ്രാദേശിക നേതാവായ താഹിര്‍ ഹുസൈനാണ് കൊലപാതകത്തിന് പിന്നിലെന്ന് അങ്കിതിന്റെ കുടുംബം പറഞ്ഞിരുന്നു. താഹിറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളില്‍ നിന്നാണ് അങ്കിതിന്റെ നേര്‍ക്ക് കല്ലേറുണ്ടായതെന്നും ഇവര്‍ പറഞ്ഞു.
കലാപത്തിനിടെ അങ്കിതിനെ വധിച്ച് കുറ്റം കലാപകാരികള്‍ക്ക് മേല്‍ ആരോപിക്കുകയാണ് താഹിര്‍ ചെയ്തിരിക്കുന്നതെന്നാണ് അങ്കിതിന്റെ ബന്ധുക്കളുടെ ആരോപണം.
അതേസമയം താഹിര്‍ ഹുസൈന് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണ്. ഡല്‍ഹി കോടതിയെയാണ് മുന്‍കൂര്‍ജാമ്യത്തിനായി താഹിര്‍ ഹുസൈന് ചൊവ്വാഴ്ച സമീപിച്ചത്. ബുധനാഴ്ച സെഷന്‍സ് കോടതി ജഡ്ജി സുധീര്‍ കുമാര്‍ ജെയ്ന്‍ താഹിര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. ഹുസൈനെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ഐബി ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്.
കേസെടുത്തതിന് പിന്നാലെ താഹിര്‍ ഹുസൈനെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
Discussion about this post