റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. യെസ് ബാങ്ക് ഉടമ റാണ കപൂറും മറ്റുള്ളവരുമായുള്ള സാമ്പത്തിക ബിസിനസ് ഇടപാടുകൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് അധികൃതർ അംബാനിയോട് മുംബൈയിലുള്ള ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാൽ, ആരോഗ്യനില മോശമാണെന്നും അതിനാൽ ഹാജരാവാൻ മറ്റൊരു ദിവസം അനുവദിക്കണമെന്നും അനിൽ അംബാനി ഉദ്യോഗസ്ഥരോട് അപേക്ഷിച്ചിട്ടുണ്ട്.
അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളെല്ലാം ചേർന്ന് 12,800 കോടി രൂപ യെസ് ബാങ്കിൽ നിന്നും വായ്പയെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.യെസ് ബാങ്കിൽ നിന്നും കോർപറേറ്റ് വായ്പകളെടുത്തിട്ടുള്ള എല്ലാ വൻകിട ബിസിനസ് സ്ഥാപനങ്ങളുടെ ഉടമകളെയും വിളിപ്പിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.
Discussion about this post