കേരളത്തിലെ ധനമന്ത്രി കൊറോണ യെക്കാളും വലിയ ദുരന്തമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടും എന്തു കൊണ്ട് ലോക്ഡൗൺ പ്രഖ്യാപിക്കാൻ കേരളം ഒരു ദിവസം വൈകിയെന്നായിരുന്നു മുരളീധരന്റെ ചോദ്യം. കേന്ദ്ര സർക്കാർ പണം അനുവദിക്കുന്നില്ലെന്ന കേരള ധനമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.
ഏഴു മുതൽ അഞ്ചു വരെ നാട്ടിലിറങ്ങി കടകളിൽ കയറിയിറങ്ങിയാൽ സമൂഹ വ്യാപനം തടയാൻ പറ്റില്ലെന്നു പറഞ്ഞ കേന്ദ്രമന്ത്രി, ജനങ്ങളെ വീട്ടിലിരുത്തി വൈറസിന്റെ വ്യാപനം തടയുന്നതിന് പകരം, കള്ള് കച്ചവടത്തിലൂടെ ഖജനാവ് നിറക്കുന്ന തോമസ് ഐസക്കിൽ നിന്നും ധാർമികത പ്രതീക്ഷിച്ചതു തെറ്റായിപ്പോയെന്നും പറഞ്ഞു. കേന്ദ്ര നിർദ്ദേശം അനുസരിച്ചല്ലാതെ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതിലെ ക്രമക്കേട് വെളിയിൽ വന്നപ്പോൾ ഓഡിറ്റിംഗ് നടത്തിയ ആളെ പുറത്താക്കിയത് ഓർമ്മിപ്പിച്ച കേന്ദ്രമന്ത്രി, കേന്ദ്ര സർക്കാരിൽ നിന്നും പണം കിട്ടാത്തത് ഇത്തരം കണക്കില്ലാത്ത ക്രമക്കേടുകൾ കാരണമാണെന്നും പറഞ്ഞു.
തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പിനനുവദിച്ച പണത്തിന്റെ കണക്കെങ്കിലും കേന്ദ്രസർക്കാറിന് കൃത്യമായി കൊടുക്കാനും, അതു ചെയ്യാതെ, ദുരന്ത കാലത്തെ ഈ ഇല്ലായ്മയുടെ പിതൃത്വം കേന്ദ്രസർക്കാരിന്റെ മേൽ കെട്ടിവയ്ക്കേണ്ടെന്നും മുരളീധരൻ തുറന്നടിച്ചു.
Discussion about this post