മുംബൈ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്ത മലായാളി യുവാവിന് മുംബൈയിൽ ജോലി നഷ്ടമായി. കണ്ണൂർ സ്വദേശിയും സിപിഎം അനുഭാവിയുമായ അരുൺ നമ്പ്യാരെയാണ് കമ്പനി ജോലിയിൽ നിന്ന് പുറത്താക്കിയത്. രാജ്യവിരുദ്ധതയും വിദ്വേഷ പ്രചാരണവും കമ്പനിയുടെ നയമല്ലെന്ന് വ്യക്തമാക്കി ഡിജിറ്റൽ റോംബസ് സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർ യോഗെൻ റായ് ആണ് ഇയാളെ പുറത്താക്കിയത്.
കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയെന്ന വ്യാജവാർത്തയ്ക്കൊപ്പം നിരവധി ദേശവിരുദ്ധ പോസ്റ്റുകളും ഇയാൾ ട്വിറ്ററിൽ പ്രചരിപ്പിച്ചിരുന്നു. അധികാരം കിട്ടിയതിനു ശേഷം നെഹ്‌റു ആർ.എസ്.എസുകാരെയെല്ലാം നിരത്തി നിർത്തി വെടിവെച്ചു കൊല്ലാത്തത് ചരിത്രപരമായ അപരാധമാണെന്നും ഇയാൾ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ യൂണിയനായി ദ്രാവിഡ നാട് രൂപീകരിക്കണമെന്ന് നിരവധി തവണ ആഹ്വാനം ചെയ്ത ഇയാൾ ഇന്ത്യൻ യൂണിയനെതിരെ നിരവധി തവണ വിഘടനവാദപരമായ പരാമർശങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുംബൈ പൊലീസും അറിയിച്ചിട്ടുണ്ട്.
Discussion about this post