ലോക്ഡൗൺ കാലഘട്ടത്തെ അക്രമം തടയണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം കൊടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡോക്ടർമാരും നഴ്സുമാരും അടക്കം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരുടെയും സുരക്ഷാ ഉറപ്പു വരുത്തണമെന്നും കേന്ദ്രം നിർദേശിച്ചു. ഇക്കഴിഞ്ഞ ഏപ്രിൽ 8ന് സുപ്രീംകോടതിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമം തടയാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഓർഡിനൻസ് പാസാക്കിയിരുന്നു.ഇതു പ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് ആറു മാസം മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് ഉറപ്പു കൊടുത്തതിന്റെ തൊട്ടുപിന്നാലെയാണ് ഓർഡിനൻസ് പാസാക്കിയത്.
Discussion about this post