ഡൽഹി; ശ്രമിക് ട്രെയിനുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്കി കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍. നിലവില്‍ കേരളം തയ്യാറാക്കിയ ഇ പാസ് അടക്കമുള്ളവ അതി സങ്കീര്‍ണ്ണമാണ്. അതിനാല്‍ അവ ലഘൂകരിച്ചു മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍ നിന്നുള്ള ട്രെയിനിന്റെ കാര്യം ആ സംസ്ഥാനത്തെ സർക്കാരിനോട് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് കേരള സര്‍ക്കാര്‍ അനുമതി നല്കിയിരുന്നില്ലെന്നുള്ള റെയില്‍വേ മന്ത്രിയുടെ ആരോപണത്തിന് മറുപടി ഇന്ന് നടന്ന വാർത്താസമ്മേളനത്തില്‍ പിണറായി വിജയന് നല്‍കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ട്രെയിനുകള്‍ അയയ്ക്കരുത്. ട്രെയിനുകളില്‍ വരുന്ന എല്ലാവര്ക്കും രജിസ്ട്രേഷനുണ്ടെന്ന് ഉറപ്പാക്കണം. മുംബൈയില്‍ നിന്നുള്ളവരും വരണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ രോഗം പടരാതിരിക്കാനുള്ള നിബന്ധനകള്‍ കര്‍ശനമായി നടപ്പിലാക്കണം. ആ അച്ചടക്കം എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Discussion about this post