ജമ്മുകശ്മീർ:കശ്മീരിൽ എട്ടുവയസ്സുകാരനായ കുട്ടിയെ വെടിവച്ചുകൊന്ന ഭീകരവാദികളെ സുരക്ഷാ സൈന്യം വധിച്ചു. ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ വാഗ്‌ഹാമയിൽ കഴിഞ്ഞയാഴ്ചയാണ് എട്ടുവയസ്സുകാരനായ ആൺകുട്ടിയെ ഭീകരവാദികൾ വെടിവച്ചു കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ ഒരു സൈനികനും വീരമൃത്യു വരിച്ചിരുന്നു.
ഈ ആക്രമണം നടത്തിയ രണ്ട് ഭീകരരെയും അവരുടെ സഹായി സഹീദ് ഡസിനെയും വകവരുത്തിയതായി കാശ്മീർ ഇൻസ്പക്ടർ ജനറൽ വിജയകുമാർ അറിയിച്ചു. തോക്കുകളും വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയതായും കാശ്മീർ പോലീസ് അറിയിച്ചു.
കാശ്മീരിൽ ഈ വർഷം 128 ഭീകരവാദികളേയും ജൂണിൽ മാത്രം 48 പേരെയുമാണ് സൈന്യം വധിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയിൽ ജമ്മു കാശ്മീരികെ ഡൊഡ ജില്ല ഭീകരവിമുക്ത ജില്ലയായി കാശ്മീർ പോലീസ് പ്രഖ്യാപിച്ചു. അവസാന ഹിസ്ബുൾ മുജാഹിദിൻ കമാൻഡറിനേയും പോലീസ് ഇല്ലാതാക്കിയതോടെയാണ് ഇത് ഭീകരവിമുക്ത ജില്ലയായത്.
കൊല്ലപ്പെട്ട 128 ഭീകരരിൽ എഴുപതുപേർ ഹിസ്ബുൾ മുജാഹിദിൻ അംഗങ്ങളും ഇരുപത് പേർ ജയ്ഷേ മൊഹമ്മദ് അംഗങ്ങളും ഇരുപത് പേർ ലഷ്കർ ഇ തൊയിബ അംഗങ്ങളുമാണ്. ബാക്കിയുള്ളവർ മറ്റു സംഘടനകളിൽ അംഗങ്ങളായ ഭീകരരാണ് . പക്ഷേ പാകിസ്ഥാനിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി ഭീകരപരിശീലനം നടന്നുകൊണ്ടിരിയ്ക്കുകയാണ്. ജമ്മു കാശ്മീർ പോലീസ് മ്മേധാവി ദിൽബഗ് സിംഗ് അറിയിച്ചു. ഭീകരവാദത്തിന്റെ ഈറ്റില്ലമായിരുന്ന തെക്കൻ കാശ്മീർ പൂർണ്ണമായും ശാന്തമായെന്നും മുഴവൻ ഭീകരരെയും അമർച്ച ചെയ്തെന്നും സിംഗ് പറഞ്ഞു.
ഭീകരർ മസ്തിഷ്കപ്രക്ഷാളനം നടത്തി കൂടെക്കൂട്ടിയിരുന്ന കൗമാരക്കാർ ഇപ്പോൾ ആയുധങ്ങളെടുക്കാൻ വിസമ്മതിക്കുകയാണെന്നുള്ളതാണ് ഏറ്റവും ആശാവഹമായതെന്നും സിംഗ് അറിയിച്ചു. മാതാപിതാക്കളുടെയും ഗവണ്മെന്റിന്റേയും നിരന്തര പ്രയത്നങ്ങളുടെ ഫലമായി അവർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post