ന്യൂഡൽഹി : ഡൽഹിയിലും ഗാസിയാബാദിലുമുള്ള വിവിധ ടൂർസ് ആൻഡ് ട്രാവൽ കമ്പനികളിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ 3.57 കോടി രൂപ പിടിച്ചെടുത്തു.ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരം നടത്തിയ റെയ്ഡിൽ കണക്കിൽ പെടാത്ത പണമാണ് എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെന്റ് പിടിച്ചെടുത്തത്.
വിദേശികൾക്ക് ഇ-വിസ നൽകുന്നുവെന്ന പേരിൽ ടൂർസ് ആൻഡ് ട്രാവൽ കമ്പനികൾ അനധികൃതമായി വിദേശികളിൽ നിന്നും പണം കൈപ്പറ്റുന്നുണ്ടെന്ന വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് എഫ്ഇഎംഎ ആക്ടിന്റെ കീഴിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ രണ്ട് കമ്പനികൾ 200 കോടിയിലധികം രൂപയുടെ വിദേശ പണമിടപാടുകൾ നടത്തിയതായി കണ്ടെത്തി.തുടർന്നാണ് പണം എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തത്.കൂടുതൽ വിവരങ്ങൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post