ഉത്തർപ്രദേശിലെ മീററ്റിൽ “ലവ് ജിഹാദ് ” പ്രവർത്തകൻ ഷംഷാദിനെ എൻകൗണ്ടറിൽ കീഴ്പ്പെടുത്തിയ ശേഷം പോലീസ് അറസ്റ്റ് ചെയ്‌തു.ഇയ്യാളുടെ കയ്യിൽ നിന്നും ഒരു തോക്കും രണ്ടു ബുള്ളറ്റുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.തന്റെ ശരിയായ മതവിശ്വാസം മറച്ചു വെച്ച് യുവതിയെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന കേസും ഷംഷാദിനെതിരെ നിലനിൽക്കുന്നുണ്ട്.
ഹിന്ദുവാണെന്ന വ്യാജേനെ മുസ്ലീമായ ഇയാൾ വിവാഹമോചിതയും ഒരു കുഞ്ഞുമുള്ള പ്രിയ എന്ന ഹിന്ദു യുവതിയെ 5 വർഷം മുമ്പാണ് വിവാഹം കഴിക്കുന്നത്.പിന്നീട് ഷംഷാദ് ഹിന്ദുവല്ലെന്ന് യുവതി കണ്ടെത്തിയതിനു ശേഷം യുവതിയെയും കുഞ്ഞിനേയും കാണാതാവുകയായിരുന്നു.മൂന്ന് മാസമായി പ്രിയയുടെ യാതൊരു വിവരവുമില്ലെന്ന് സുഹൃത്തായ ചഞ്ചൽ പരാതി നൽകിയതോടെയാണ് സംഭവം വെളിച്ചത്തു വന്നത്.പോലീസിന്റെ അന്വേഷണത്തിൽ പ്രിയയുടെയും കുഞ്ഞിന്റെയും മൃതദേഹം ശംഷാദിന്റെ വീട്ടിൽ നിന്നും കുഴിച്ചുമൂടപ്പെട്ട നിലയിൽ പോലീസ് കണ്ടെത്തി.ശംഷാദിന്റെ ആദ്യ ഭാര്യയേയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആദ്യ ഭാര്യ ഇപ്പോൾ ഒളിവിലാണ് ഉള്ളത്.
Discussion about this post