ശ്രീനഗർ : ജമ്മു-കശ്മീർ സംസ്ഥാനത്തിന് ശേഷിക്കുന്നത് 200 ഭീകരവാദികൾ മാത്രമെന്ന് ഡി.ജി.പി ദിൽബാഗ് സിംഗ്.സംസ്ഥാനത്തെ മിക്ക ഭീകര സംഘടനകളുടെയും തലവന്മാരെ സൈന്യം കൊന്നുതള്ളിയതിനാൽ, സംഘടനകൾ അനാഥമാണെന്ന് സിങ് ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിൽ ഭീകര പ്രവർത്തനം ഗണ്യമായി കുറഞ്ഞിരിക്കുന്നു.
നാനൂറിലധികം സജീവ തീവ്രവാദികൾ ഉണ്ടായിരുന്നത് ഒരൊറ്റ വർഷംകൊണ്ടാണ് നേർപകുതിയായി കുറഞ്ഞത്.ഇക്കഴിഞ്ഞ 8 മാസത്തിൽ മാത്രം 150 ഭീകരവാദികളാണ് സൈന്യത്തിന്റെ കൈകളാൽ വധിക്കപ്പെട്ടത്.കൊല്ലപ്പെട്ടവരിൽ 39 പേരും സംഘടനകളിലെ പ്രമുഖ കമാൻഡർമാർ ആയിരുന്നെന്നും, 30 പേർ വിദേശികൾ ആയിരുന്നുവെന്നും ഡിജിപി കൂട്ടിച്ചേർത്തു.
Discussion about this post