കാൺപൂർ : ഉത്തർപ്രദേശിലെ കാൺപൂരിലുള്ള നൗബാസ്ത പോലീസ് സ്റ്റേഷൻ പരിധിയിൽ ‘ലവ് ജിഹാദ് ‘ നടന്നതായി പരാതി.മുസ്ലീം യുവാവ് വ്യാജ പേരിൽ വാടക വീടെടുക്കുകയും താനേതു മതവിശ്വാസിയാണെന്ന് വെളിപ്പെടുത്താതെ വീട്ടുടമയുടെ മകളെ പ്രണയം ഭാവിച്ച് ചതിച്ചുവെന്നുമാണ് കേസ്.ഫത്തേ ഖാനെന്ന ഇയാൾ ആര്യൻ മൽഹോത്ര എന്ന വ്യക്തിയാണെന്ന് സ്വയം പരിചപ്പെടുത്തിയാണ് വീട് വാടകയ്‌ക്കെടുത്തത്. രണ്ടു വർഷത്തോളം വിവാഹം വാഗ്ദാനം നൽകി വീട്ടുടമയുടെ മകളെ വഞ്ചിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പക്കൽ നിന്നും ആര്യൻ മൽഹോത്ര, ഫത്തേ ഖാൻ എന്നീ പേരുകളിലുള്ള തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിൽ ലവ് ജിഹാദ് വർദ്ധിച്ചു വരികയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പ്രവണതയില്ലാതാക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിട്ടുണ്ട്.
Discussion about this post