പാരീസ് : ഫ്രാൻസിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചർ ക്ലാസിൽ പ്രദർശിപ്പിച്ച അധ്യാപകനെ മുസ്ലീം യുവാവ് തലയറുത്ത് കൊലപ്പെടുത്തിയ കേസിൽ സമീപത്തെ മോസ്‌ക്കിന്റെ പങ്ക് പോലീസ് അന്വേഷിക്കുന്നു. ഇസ്ലാം മതമൗലികവാദികൾ, കൊല്ലപ്പെട്ട സാമുവൽ പാറ്റിയെന്ന അധ്യാപകനെതിരെ ഓൺലൈൻ വിദ്വേഷ പ്രചരണങ്ങൾ നടത്തിയതായി നേരത്തെ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ സംഭവവുമായി ബന്ധപ്പെട്ട് 10 പേരെയാണ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 7 ന് ബ്രഹിം ച്നിനയെന്ന വ്യക്തി മുഹമ്മദ് നബിയുടെ കാരിക്കേച്ചർ ക്ലാസിൽ പ്രദർശിപ്പിക്കുന്നതിനു മുമ്പ് എല്ലാ മുസ്ലീം കുട്ടികളോടും ക്ലാസിനു പുറത്തുപോവാൻ ആവശ്യപ്പെട്ടിരുന്നുവെന്നും അതിലൊരാൾ തന്റെ മകളായിരുന്നുവെന്നും ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ, തന്റെ മകൾ ക്ലാസിനു പുറത്തു പോയില്ലെന്നും ചരിത്ര അധ്യാപകൻ ഒരു നഗ്നനായ വ്യക്തിയുടെ ചിത്രം കാണിച്ച് അത് മുഹമ്മദ് നബിയാണെന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ഇയാൾ വ്യക്തമാക്കുന്നു. തുടർന്ന് സാമുവൽ പാറ്റിയെ സ്കൂളിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിൻ സംഘടിപ്പിച്ചെങ്കിലും സ്കൂൾ അഡ്മിനിസ്ട്രേഷൻ സാമുവലിന്റെ പുറത്താക്കാൻ തയ്യാറായില്ല.
ഈ ക്യാമ്പയിനിൽ പ്രദേശത്തെ മോസ്ക്കിന്റേയും പങ്കാളിത്തമുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇസ്ലാം മതമൗലികവാദികളുടെ ഓൺലൈൻ വിദ്വേഷപ്രചരണങ്ങൾ കണ്ട് പ്രകോപിതനായതിനാലാണ് അബ്ദുള്ളാഖ് അബൂയെസിദോവിച്ച് എന്ന 18 വയസ്സുള്ള മുസ്ലീം യുവാവ് ചരിത്ര അധ്യാപകനെ കൊലപ്പെടുത്തിയത് എന്ന സംശയം കൂടുതൽ ശക്തിപ്പെടുകയാണ്.
Discussion about this post