ന്യൂഡൽഹി : 1962-ലും 15 മിനിറ്റ് കൊണ്ട് ചൈനയെ ഓടിക്കാമായിരുന്നുവെന്ന് രാഹുൽ ഗാന്ധിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയെ ഉന്നമിട്ടു കൊണ്ടായിരുന്നു അമിത്ഷായുടെ രൂക്ഷമായ പരിഹാസം. നിമിഷ നേരം കൊണ്ട് ചൈനയെ തുരത്താനുള്ള ഫോർമുല അന്ന് ഉപയോഗിച്ചിരുന്നെങ്കിൽ ഇന്ത്യ യുദ്ധത്തിൽ പരാജയപ്പെടില്ലായിരുന്നുവെന്നും ഷാ പറഞ്ഞു.
മഹാനായ അപ്പൂപ്പൻ ഇന്ത്യ ഭരിച്ചിരുന്നപ്പോൾ ചൈനയുമായി നടന്ന യുദ്ധത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായത് ഹെക്ടർ കണക്കിന് ഭൂമിയാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. കോൺഗ്രസാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ, വെറും 15 മിനിറ്റ് കൊണ്ട് ചൈനയെ തുരത്തിയേനെയെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയായാണ് അമിത് ഷായുടെ ഈ പരാമർശം. ഒക്ടോബർ ഏഴാം തീയതിയായിരുന്നു രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന.
അതേസമയം, ജൂൺ 15ന് ലഡാക്കിലെ ഗാൽവാൻ മേഖലയിൽ നടന്ന സംഘർഷത്തിൽ ചൈനയുടെ പട്ടാളക്കാരെ തുരത്തിയ ബീഹാർ റെജിമെന്റിലെ സൈനികരെ അഭിനന്ദിക്കാനും അമിത്ഷാ മറന്നില്ല. ചുരുങ്ങിയ പക്ഷം, തങ്ങളുടെ ഭരണകാലത്ത് അതിക്രമിച്ച് കടന്ന് ചൈനീസ് സൈനികരെ അടിച്ചോടിക്കാനെങ്കിലും തങ്ങൾക്ക് സാധിച്ചുവെന്ന് അമിത്ഷാ വ്യക്തമാക്കി.
Discussion about this post