കൊച്ചി: യൂട്യൂബറെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയ്ക്കും സംഘത്തിനുമെതിരെ രൂക്ഷ വിമര്‍ശനമുയർത്തി ഹൈക്കോടതി. അടിയ്ക്കാന്‍ തയ്യാറാണെങ്കില്‍ അതിന്റെ ഫലം നേരിടാനും തയ്യാറാകണം. പ്രതികളുടെ പ്രവൃത്തി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. നിയമം കൈയിലെടുക്കാന്‍ ആരാണ് അധികാരം തന്നതെന്നും കോടതി ചോദിച്ചു.
ഇവരെ ഒക്ടോബര്‍ 30 വരെ അറസ്‌റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതികളെ കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി അറിയിച്ചു,.
Discussion about this post