വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ വികൃതമാക്കി ഖാലിസ്ഥാൻ ഭീകരർ. ഡിസംബർ 12 ന് കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്ത്യൻ എംബസിക്ക് മുന്നിലുള്ള മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസ ഖാലിസ്ഥാൻ ഭീകരർ വിരൂപമാക്കിയത്.
പ്രതിഷേധകർ പ്രതിമയിൽ പോസ്റ്ററുകളും ബാനറുകളും പതിക്കുകയും ഖാലിസ്ഥാന്റെ മഞ്ഞ പതാക ഉപയോഗിച്ച് പ്രതിമയുടെ മുഖം മറയ്ക്കുകയും ചെയ്തു. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധകർ എത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയുന്നു. സംഭവത്തിൽ യുഎസ് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റിനോട് അന്വേഷണം നടത്താനും കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടതായി ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. സമാധാനത്തിന്റെയും നീതിയുടെയും പ്രതീകമായ, ലോകം മുഴുവൻ ആദരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു നേരെയുണ്ടായ ഈ ആക്രമണത്തിൽ ശക്തമായി അപലപിക്കുകയാണെന്ന് എംബസി പറഞ്ഞു.
വലിയ രീതിയിലുള്ള അക്രമമുണ്ടായിട്ടും, എംബസിക്കു മുന്നിൽ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നുവെന്ന് അവകാശപ്പെട്ട് ആക്ടിവിസ്റ്റും പ്രതിഷേധകനുമായ മൻമീത് സിംഗ് രംഗത്തു വന്നിരുന്നു.
Discussion about this post