കഥ ഇത്രയേ ഉള്ളൂ.
തൊണ്ണൂറു ശതമാനം വരുന്ന രാജ്യസ്നേഹികളായ സാധാരണക്കാരായ ഇന്ത്യക്കാർ, സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ല. രണ്ടോ മൂന്നോ ശതമാനമോ മറ്റോ ഉള്ള മോഡിജി അധികാരത്തിൽ ഇരിക്കുന്നതുകൊണ്ടു മാത്രം ഇന്ത്യാ വിരോധികളായാവരാകട്ടെ, ഇരുപത്തിനാലു മണിക്കൂറും സോഷ്യൽ മീഡിയയിൽ പെറ്റുകിടക്കുകയും ചെയ്യുന്നു. (കൂടുതൽ മലയാളികൾ ആയിരിക്കും) ആരെങ്കിലും ഇന്ത്യയെ അനുകൂലിച്ചോ, മോദിജിയെ അഭിനന്ദിച്ചോ ഒരു പോസ്റ്റിട്ടാൽ ടി ഹൃദയക്കടി ടീമുകൾ ഉടൻ ഭയന്ന് വിറയ്ക്കുന്നു.
അഥവാ ആ പോസ്റ്റിൽ ആകൃഷ്ടരായി ആരെങ്കിലും മോഡിഫാൻ ആയാലോ എന്നതാണ് ടിയാന്മാരുടെ പേടി. “എന്ത്? നരേന്ദ്രമോദിയെ പുകഴ്ത്തുകയോ? വച്ചേക്കില്ല നിന്നെ ഞങ്ങൾ” എന്ന മട്ടിൽ അങ്ങനെയുള്ള പോസ്റ്റുകളിൽ കീടങ്ങൾ പാഞ്ഞെത്തുന്നു. പോസ്റ്റ്മാനെ തെറിവിളിക്കുന്നു, സംഘിയാക്കുന്നു, മനുസ്മൃതി മുതൽ സവർക്കറെ വരെ ടി പോസ്റ്റിനടിയിൽ എടുത്തിട്ട് അലക്കുന്നു. നഖശിഖാന്തം പോസ്റ്റുമാനു നേരെ ആക്രമണം അഴിച്ചു വിടുന്നു. തങ്ങൾ ഏതോ വലിയ യുദ്ധം വിജയിച്ചു എന്ന മട്ടിൽ ടി സോഷ്യൽ ആട്ടിവിട്ട് മൂഢന്മാർ ആഹ്ളാദിക്കുന്നു.
ഇന്ത്യയിലെ രണ്ടോ മൂന്നോ ശതമാനം ജനങ്ങൾ എന്ന് പറയുമ്പോൾ അത് തന്നെ ഏകദേശം അഞ്ചു കോടിയോളം വരുമല്ലോ? അകത്തിരുന്നു നോക്കുമ്പോൾ അതൊരു വലിയ സംഖ്യയാണ്. ഒരു മോഡി വിരുദ്ധ പോസ്റ്റിന് 150 K ലൈക് എന്നൊക്കെ കാണുമ്പോൾ ഇന്ത്യയെ എടുത്തു കുടഞ്ഞു എന്നൊക്കെ സോഷ്യൽ ആട്ടിവിട്ടന്മാർക്ക് തോന്നും, ഇന്ത്യയിൽ മൊത്തം ജനസംഖ്യയെ വച്ച് നോക്കുമ്പോൾ ലോകം മുഴുവൻ ചിതറിക്കിടക്കുന്ന ആ വെർച്യുൽ സ്പെയ്സിലെ കളക്ടീവ് 150k എന്നത് നിസ്സാരമായൊരു സംഖ്യ മാത്രമാണ് എന്നത് ആലോചിക്കാനുള്ള ബുദ്ധിയൊന്നും അതുങ്ങൾക്കില്ല.
സ്വയം എഴുതിക്കൂട്ടുന്ന വെർച്യുൽ ലോകത്തെ മോഡി വിരുദ്ധ/ബി ജെ പി വിരുദ്ധ പോസ്റ്റുകൾ വായിച്ച്, ആ മൂഢന്മാർ ചിന്തിച്ചു സന്തോഷിച്ചു കൊണ്ടേയിരിക്കുന്നു തങ്ങളുടെ രാപകലുകൾ ആഹ്ളാദഭരിതമാകുന്നു. ഇന്ത്യ മൊത്തം മോഡിജിയ്ക്ക് എതിരാണ് എന്ന് അവർ സ്വയം ധരിച്ച് മതിമറക്കുന്നു. മോഡി വിരുദ്ധ പോസ്റ്റിന് ലൈക്ക് വരുന്ന വരവ് കണ്ടോ? മോദിയുടെ കാലം കഴിഞ്ഞു, കർഷർ ഇന്ത്യ പിടിച്ചെടുക്കാൻ പോകുന്നു. സി എ എ ഒരിക്കലും നടപ്പാക്കില്ല. ഇപ്പോൾ തിരെഞ്ഞെടുപ്പ് നടന്നാൽ മോഡി പച്ച തൊടില്ല, ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും അവർ തന്നെ തിരിച്ചും മറിച്ചും എഴുതിയിടുന്ന പോസ്റ്റുകൾ വായിച്ച് അവർ മനോരാജ്യങ്ങളിൽ മുഴുകുന്നു. അത് യാഥാർത്ഥ്യമാണെന്ന് സ്വയം സങ്കൽപ്പിച്ച് മെഴുകുന്നു.
ഇലക്ഷൻ വരുമ്പോൾ ഇതേ ടീമുകൾ മോഡി വിരോധം വച്ച് എക്‌സിറ്റ് പോളുകൾ നടത്തി, ബി ജെ പി യുടെ കാലം ദേ അവസാനിക്കാൻ പോകുന്നു. എന്ന് പറഞ്ഞ് മനുഷ്യർക്ക് മനസ്സിലാകാത്ത കണക്കുമായി വരുന്നു. ടി വിയിൽ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്നു. ഇന്ത്യ എന്നത് ഒരു വികാരമായി മനസ്സിൽ കൊണ്ട് നടക്കുന്ന ബാക്കി തൊണ്ണൂറ്റി അഞ്ചു ശതമാനം നിശ്ശബ്ദരായി അവരുടെ ജോലിയുമായി മുന്നോട്ടു പോകുന്നു , ഇലക്ഷൻ വരുമ്പോൾ, ഇന്ത്യക്ക് ഗുണമുള്ളത് ആരെക്കൊണ്ടാണ് എന്ന പൂർണ്ണ ബോധ്യത്തോടെ പോയി വോട്ടു ചെയ്യുന്നു. ഇന്ത്യ ഇന്ത്യയായി നിലനിൽക്കണമെങ്കിൽ ആരെ ജയിപ്പിക്കണം എന്ന് ആ രാജ്യസ്നേഹികളായ ജനങ്ങൾക്ക് അറിയാം.
മോദിയും ടീമും ജയിച്ചു കയറുന്നു. പിറ്റേന്ന് മുതൽ ടി സോഷ്യൽ മീഡിയ ആട്ടിവിട്ടുകൾ/ജീവികൾ കരച്ചിൽ തുടങ്ങുന്നു. ഇ വി എം ചതിച്ചു, വർഗ്ഗീയ കാർഡ് ഇറക്കി, പണം കൊടുത്ത് വോട്ടർമാരെ വശത്താക്കി, അങ്ങനെ ആ രോദനം കാലങ്ങളോളം നീണ്ടു പോകുന്നു. നേരായ മാർഗ്ഗത്തിൽ, ഇലക്ഷനിലൂടെ ഇനി ഒരിക്കലും മോദിജിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കഴിയില്ല എന്ന് ഉറപ്പുള്ള, ഹൃദയക്കടി/അസൂയാലു സോഷ്യൽ മീഡിയ ജീവികൾ, ഇന്ത്യയിൽ നടക്കുന്ന ഏതെങ്കിലും സമരത്തെ അതിന്റെ ന്യായവശങ്ങളൊന്നും നോക്കാതെ ഏറ്റു പിടിക്കുന്നു, വീണ്ടും, പോസ്റ്റ് ഇടുന്നു, ഹാഷ് ടാഗ് കാമ്പയിൻ നടത്തുന്നു. ഒച്ചപ്പാടുണ്ടാക്കുന്നു.
ഞങ്ങൾ ജയിക്കാൻ പോകുന്നു എന്ന് മനോരാജ്യം മെനയുന്നു.
ബാക്കി തൊണ്ണൂറ്റി അഞ്ചു ശതമാനം ഇന്ത്യക്കാർ നിശ്ശബ്ദരായി അവരുടെ ജോലി എടുക്കുന്നു, മോഡിജി ഒന്നും മിണ്ടാതെ അദ്ദേഹത്തിൻറെ ജോലി നോക്കുന്നു. അടിസ്ഥാന വർഗ്ഗങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കുന്നു. ഇടയ്ക്ക് മൻ കി ബാത്തിൽ വന്നു പറയാനുള്ള കാര്യങ്ങൾ ജനങ്ങളോട് പറയുന്നുന്നു. ഒപ്പം മറ്റാരുടെയും കണ്ണിൽ പെടാതെ പോയ തമിഴ്‌നാട്ടിലെ ബാർബറോടും, വേമ്പനാട്ടു കായൽ വൃത്തിയാക്കുന്ന രാജപ്പൻ ചേട്ടനോടും സംസാരിക്കുന്നു.
ഇന്ത്യയുടെ ആത്മാവിൽ വരെ അത് ചെന്ന് തൊടുന്നു. അങ്ങനെ അഞ്ചാറ് കൊല്ലം കൊണ്ട്, ഒരിക്കലും പൊളിയാത്ത വിധത്തിൽ ജനങ്ങളുടെ ഇടയിൽ ഉറച്ച ഒരു രാഷ്ട്രീയ അടിത്തറ പണിതെടുക്കുന്നു. വീണ്ടും ഇലക്ഷൻ നടക്കുന്നു. മോദിജിയുടെ ടീം വിജയിക്കുന്നു. ഞങ്ങളാണ് ഉത്തരം താങ്ങുന്ന പല്ലികൾ എന്നാണ് സോഷ്യൽ മീഡിയ തുറന്നു വച്ച് ആ ഫോണിൽ പെറ്റു കിടക്കുന്ന ഇന്ത്യാ വിരുദ്ധരായ ആ അൽപ്പജീവികളുടെ ചിന്ത. സത്യത്തിൽ സോഷ്യൽ മീഡിയയിൽ പുളയ്ക്കുന്ന ആ രണ്ടുമൂന്നു ശതമാനം ഇന്ത്യാ വിരുദ്ധരെ ഇന്ത്യയിലെ ജനങ്ങൾ എന്നോ തള്ളിക്കളഞ്ഞിരിക്കുന്നു എന്ന സത്യം അവർക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അവർ കുത്തിത്തിരുപ്പു പണികൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
കഥ കഴിഞ്ഞു.
രാജീവ് മേനോൻ
Discussion about this post