ആലപ്പുഴ: സേവാഭാരതി പ്രവർത്തകരുടെ കാരുണ്യത്താൽ സാമ്പത്തികമായി പിന്നോക്കം നിന്ന പാണ്ടനാട് പ്രയാർ വാർഡിൽ വടക്കേത്താഴം ടി കെ പുരുഷോത്തമന് വീട് ഒരുങ്ങി. വിശ്വസേവാഭാരതിയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശം ഞായ്റാഴ്ച ആണ് നടന്നത്.
ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യൻ എ.ആർ.മോഹൻ താക്കോൽ കൈമാറി. വിശ്വസേവാഭാരതി ജന: സെക്രട്ടറി എം കെ ജയചന്ദ്രൻ, മാന്യ ഖണ്ഡ് സംഘചാലക് എം എൻ ശശീന്ദ്രൻ, ജില്ലാ കാര്യവാഹ് മധു പ്രസാദ്, ജില്ലാ സേവാപ്രമുഖ് രാജേഷ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സമാനമായി ലക്കിടി റെയിൽവേസ്റ്റേഷന് സമീത്ത് താമസിച്ചിരുന്ന ഉണ്ണികൃഷ്ണനും കുടുംബത്തിനും സേവാഭാരതി നിർമ്മിച്ച നൽകിയ വീടിന്റെ താക്കോൽ ദാനം നടന്നിരുന്നു.
അർബുദ രോഗ ബാധിതനായ കുടുംബനാഥൻ ഉണ്ണികൃഷ്ണൻ ചികിത്സ തുടരാൻ കഴിയാതെ ഒറ്റമുറി ഷെഡിൽ കഴിയുന്ന ദയനീയ കാഴ്ച കൊറോണ കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണത്തിനിറങ്ങിയപ്പോഴാണ് സേവാഭാരതി പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടത്. ഭാര്യയും മൂന്നും എട്ടും വയസ്സ് മാത്രം പ്രായമായ രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ഉണ്ണികൃഷ്ണനൊപ്പം ആ കുടിലിലാണ് കഴിഞ്ഞിരുന്നത്.
സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള സുമനസ്സുകളുടെ സഹായത്തോടെ സേവാഭാരതി വീട് നിർമ്മാണം ആരംഭിച്ചു. ഉണ്ണികൃഷ്ണന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കുള്ള സൗകര്യവും ചെയ്തു കൊടുത്തു. പ്രതീക്ഷിച്ചതിലും വേഗത്തിൽ ഭവന നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചതിന് പിന്നിൽ പ്രവർത്തകരുടെ സ്ഥിരോത്സാഹവും അർപ്പണ മനോഭാവവുമാണെന്ന് സേവാഭാരതി നേതൃത്വം വ്യക്തമാക്കുന്നു.
രണ്ടിമുറികളും അടുക്കളയും രണ്ട് ശുചിമുറികളും ആധുനിക സൗകര്യങ്ങളോടും കൂടിയ വീടാണ് സേവാഭാരതി നിർമ്മിച്ചു നൽകിയത്. ആർഎസ്എസ് സഹ പ്രാന്ത പ്രചാരക് എ. വിനോദ് വീടിന്റെ താക്കോൽ ദാന കർമ്മം നിർവ്വഹിച്ചു.
Discussion about this post