കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ക്രൂരമായ കൊലപാതകം. ലോഡ്ജില്‍വെച്ച് ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. മേപ്പയ്യൂര്‍ എടത്തില്‍മുക്ക് പത്താംകാവുങ്ങല്‍ ഹൗസില്‍ കെ.വി. അഷ്റഫിന്റെ ഭാര്യ സലീനയാണ് മരിച്ചത്.
ഫെബ്രുവരി 13നായിരുന്നു അഷറഫ് സലീനയുടെ കഴുത്തറുത്തത്. എരഞ്ഞിപ്പാലത്തുള്ള ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പുകാരിയായിരുന്നു സലീന. ഇവരെ കാണണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് അഷ്റഫ് ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ഉറങ്ങിക്കിടന്ന ഇവരുടെ കഴുത്തറുക്കുകയായിരുന്നു.
ശബ്ദംകേട്ട് ഓടിയെത്തിയ ലോഡ്ജിലെ ജീവനക്കാരോട് ഭാര്യ സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചെന്നാണ് അഷ്റഫ് പറഞ്ഞത്. എന്നാൽ ഇതിനിടെ പുറത്തേക്കോടിയ സലീന സ്വയം ഓട്ടോ പിടിച്ച് മെഡിക്കൽ കോളേജിൽ എത്തി. ആശുപത്രിയിലെത്തിയ സലീന സംഭവിച്ച കാര്യങ്ങള്‍ ഡോക്ടര്‍ക്ക് രേഖാമൂലം എഴുതി നല്‍കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഇരുവര്‍ക്കുമൊപ്പം ഒന്നരവയസ്സുള്ള മകളുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ സലീനയുടെ മരണം.
തുടർന്നാണ് അഷറഫ് അറസ്റ്റിലായത്. വിദേശത്തായിരുന്ന അഷ്റഫ് നാട്ടിലെത്തിയശേഷം ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സംശയത്തെത്തുടര്‍ന്നാണ് സലീനയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
അഷ്റഫ് സലീനയെ വിവാഹം കഴിക്കുന്നതിനുമുമ്പ് രണ്ടു വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യ ഭാര്യ മരിച്ച ശേഷമായിരുന്നു രണ്ട് വിവാഹങ്ങളും.
Discussion about this post