ലഖ്നൗ: ബലാത്സംഗ കേസിൽ മുൻ കേന്ദ്ര മന്ത്രി സ്വാമി ചിന്മയാനന്ദിനെ കോടതി വെറുതെ വിട്ടു. ഇര കോടതിയില്‍ മൊഴി മാറ്റിയതോടെ തെളിവുകളുടെ അഭാവത്തിൽ ചിന്മയാനന്ദിനെ കോടതി വെറുതെ വിടുകയായിരുന്നു. ലഖ്‌നൗവിലെ പ്രത്യേക കോടതിയുടേതാണ് വിധി.
ചിന്മയാനന്ദില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും കേടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഷാജഹാന്‍പുരിലെ നിയമ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായിരുന്നു.
തുടർന്ന് തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പെണ്‍കുട്ടി ശ്രമിച്ചെന്ന് ചിന്മായനന്ദും പരാതി നല്‍കി. സംഭവത്തില്‍ ഇരുവരും അറസ്റ്റിലായിരുന്നു. പിന്നീട് വിചാരണയ്ക്കിടെ ബലാത്സംഗക്കേസില്‍ പരാതിക്കാരി മൊഴിമാറ്റുകയായിരുന്നു
ലഖ്‌നൗവിലെ പ്രത്യേക കോടതിയിലാണ് വിദ്യാര്‍ത്ഥിനി മൊഴി മാറ്റി നൽകിയത്. ചിലരുടെ സമ്മര്‍ദപ്രകാരമാണ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ അറിയിച്ചു. ഈ മൊഴി സ്വീകരിച്ച കോടതി ചിന്മയാനന്ദിനെ വെറുതെ വിടാൻ തീരുമാനിക്കുകയായിരുന്നു.
Discussion about this post