വർഷങ്ങളായി പാകിസ്താനിൽ നാശം വിതയ്ക്കുന്നതിനോടൊപ്പം തന്നെ ബംഗ്ലാദേശിൽ വേരുറപ്പിക്കുന്നത് ആരംഭിച്ച് ജിഹാദി ഭീകര സംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) ഇന്ത്യയുമായി 4,000 കിലോമീറ്ററിലധികം നീളമുള്ള അതിർത്തി പങ്കിടുന്ന ബംഗ്ലാദേശിലെ ടിടിപിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. ബംഗ്ലാദേശിൽ പാക് താലിബാൻ വ്യാപകമായി റിക്രൂട്ട്‌മെന്റും നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബംഗ്ലാദേശിൽ നിന്ന് പാകിസ്താൻ വഴി അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്ത രണ്ട് പാകിസ്താൻ താലിബാൻ റിക്രൂട്ട്മെന്റുകളെങ്കിലും ഉണ്ടെന്നതിന് തെളിവുകളുണ്ട്. ഏപ്രിലിൽ വസീറിസ്ഥാനിൽ പാകിസ്താൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ അവരിൽ ഒരാൾ കൊല്ലപ്പെട്ടു.
പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി മേഖലയിലാണ് ടിടിപി പ്രധാനമായും പ്രവർത്തിക്കുന്നത്. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തിനുശേഷം ബംഗ്ലാദേശിൽ തദ്ദേശീയമായി വളർന്നുവരുന്ന ജിഹാദി ഗ്രൂപ്പുകൾ ശക്തി പ്രാപിക്കുന്നത് കാണുമ്പോൾ തന്നെ ടിടിപിയുടെ പ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ബംഗ്ലാദേശ് ആസ്ഥാനമായുള്ള ദി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ജൂലൈയിൽ, ടിടിപിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബംഗ്ലാദേശിലെ തീവ്രവാദ വിരുദ്ധ യൂണിറ്റ് (എടിയു) ഷാമിൻ മഹ്ഫുസ്, എംഡി ഫോയ്സൽ എന്നീ രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തു.ഇന്റലിജൻസ് അധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ ഭീഷണി നിയന്ത്രിക്കുന്നതിലാണ് ബംഗ്ലാദേശ് അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ബംഗ്ലാദേശി ഡിജിറ്റൽ മാദ്ധ്യമമായ ദി ഡിസെന്റ് മെയ് മാസത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ, കുറഞ്ഞത് എട്ട് ബംഗ്ലാദേശി പൗരന്മാരെങ്കിലും നിലവിൽ അഫ്ഗാനിസ്ഥാനിൽ ടിടിപി അംഗങ്ങളായി സജീവമാണെന്ന് വെളിപ്പെടുത്തിയിരുന്നു.ഇവരിൽ ഒരാളെ പാക് സൈന്യം ഏപ്രിലിൽ കൊലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്, എന്നാൽ ജൂലൈയിൽ മാത്രമാണ് ബംഗ്ലാദേശ് മാദ്ധ്യമങ്ങളിൽ ഇയാളുടെ മരണവാർത്ത പുറത്തുവന്നത്.
പാകിസ്താൻ ആസ്ഥാനമായുള്ള നിരോധിത തീവ്രവാദ സംഘടനയായ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) യുടെ സജീവ അംഗങ്ങളുടെ എണ്ണം ബംഗ്ലാദേശിൽ എത്രയാണെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു’ എന്ന് എക്സിൽ മനുഷ്യാവകാശ പ്രവർത്തകനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ ആസിഫുർ റഹ്‌മാൻ ചൗധരി ആശങ്ക രേഖപ്പെടുത്തിയിരുന്നു.
Discussion about this post