ഹവാന: മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് റൗള്‍ രാജിപ്രഖ്യാപനം നടത്തിയത്.
ക്യൂബന്‍ പ്രസിഡന്റായ മിഖായേല്‍ ഡിയാസ് കെനലാണ് പുതിയ പാർട്ടി സെക്രട്ടറി. 1959 മുതല്‍ 2006വരെ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍. 2006ൽ ഫിഡലിന്റെ അനാരോഗ്യത്തെ തുടർന്നാണ് റൗൾ സ്ഥാനമേറ്റെടുത്തത്.
ഇതോടെ ക്യൂബൻ വിപ്ലവത്തിന് ശേഷം ആദ്യമായി കാസ്ട്രോ കുടുംബാംഗം ഇല്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം ക്യൂബയിൽ നിലവിൽ വന്നു. പാർട്ടി ഇന്ന് ശക്തമായ നേതൃദാരിദ്ര്യമാണ് നേരിടുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത് ക്യൂബയിൽ കമ്മ്യൂണിസത്തിന്റെ അന്ത്യം കുറിക്കുമെന്ന് വലതു പക്ഷ ചിന്തകന്മാർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post