ചെന്നൈ: വിവാഹ വാഗ്ദാനം നൽകി ജർമ്മൻ സ്വദേശിയായ യുവതിയിൽ നിന്നും 70.5 ലക്ഷം രൂപ വഞ്ചിച്ച കേസിൽ നടൻ ആര്യയുടെ മാനേജർ മുഹമ്മദ് അർമാന്റെ ജാമ്യാപേക്ഷ ചെന്നൈ സെഷൻസ് കോടതി തള്ളി.
ഇത് സംബന്ധിച്ച് ജർമ്മൻ പൗരയായ വിഡ്ജ ഫെബ്രുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ-മെയിൽ വഴി പരാതി അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ ആവശ്യമായ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.
വിവാഹ വാഗ്ദാനം നൽകി നടൻ ആര്യ എന്ന ജംഷാദ് 70 ലക്ഷം രൂപ വഞ്ചിച്ചതായി പരാതിയിൽ പറയുന്നു. തന്നെ സ്നേഹിക്കുന്നുവെന്നും തന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും താരം ഉറപ്പ്നൽകിയിരുന്നതായി അവർ പരാതിയിൽ പറയുന്നു. ആരോപണങ്ങൾ തെളിയിക്കുന്ന വാട്ട്സാപ്പ് സന്ദേശങ്ങളും , ഫോൺ സംഭാഷണങ്ങളും അവർ പരാതിയോടൊപ്പം സമർപ്പിച്ചിരുന്നു.
എന്നാൽ നടൻ ആര്യ, സയേഷ എന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇത് കേട്ടപ്പോഴാണ് ഞാൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായത്. എന്റെ പണം തിരികെ നൽകാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ, ആര്യ എന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി , ആര്യയും , അമ്മ ജമീലയും എന്നെ പലതവണ അധിക്ഷേപിച്ചു. യുദ്ധം കാരണം രാജ്യത്ത് നിന്ന് രാജ്യത്തേക്ക് കുടിയേറുന്ന “ശ്രീലങ്കൻ നായ” എന്നാണ് എന്റെ പിതാവിനെ അവർ വിളിച്ചത്.” യുവതി പരാതിയിൽ പറയുന്നു.
“നടൻ ആര്യ, എന്നെ ചതിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു, അദ്ദേഹം മറ്റ് നിരവധി പെൺകുട്ടികളെ വഞ്ചിക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തുവെന്നും എനിക്കറിയാം. ആര്യയുടെ അമ്മ ജമീല ഉൾപ്പെടെ ഈ നാലുപേർക്കെതിരെ കോടതി നിയമനടപടി സ്വീകരിക്കണം. എനിക്ക് നീതി വേണം ” വിദ്ജ പറഞ്ഞു.
Discussion about this post