തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്നങ്ങളറിഞ്ഞു പരിഹരിച്ച് കൂടെ നിന്ന് അഴിമതിരഹിത ഭരണം കാഴ്ചവെച്ച ഏഴുവർഷത്തെ മോദിഭരണത്തെ വിലയിരുത്തി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. കഴിഞ്ഞ ഭരണകാലങ്ങളിൽ ഓരോ മന്ത്രിമാരുടെ പേരിൽ അഴിമതി ആരോപണങ്ങൾ ഉയരുമ്പോഴും, അഴിമതി കൊണ്ട് ജനം പൊറുതി മുട്ടുമ്പോഴും, മോദി ഭരണത്തിൽ ഒരു മന്ത്രിമാർ പോലും അഴിമതിക്കുരുക്കിൽ പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”ഇപ്പോൾ അഴിമതി വീരന്മാർക്ക് ഓരോ വകുപ്പിലും കയറാൻ തന്നെ ഭയമാണ്. ഒരാളെയും മന്ത്രിതല കാര്യങ്ങളിൽ ഇടപെടാനും മന്ത്രിമാർ സമ്മതിക്കില്ല. പലരെയും പറ്റിച്ചു പല കാര്യങ്ങളും നടത്തി തരാമെന്നു പറഞ്ഞു വരുന്ന ബന്ധുക്കളുടെ വേഷക്കാരെയും ഇപ്പോൾ ഓരോ ഓഫീസിലും കാണാനില്ല”. അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ മോദി ഭരണത്തിൽ താൻ വളരെയേറെ ആകൃഷ്ടനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
‘ജനങ്ങൾക്ക് ഉപകാരപ്രദമായ പല പദ്ധതികളാണ് മോദി ഗവണ്മെന്റ് നടത്തുന്നത്. ഇത് മൂലം സാധാരണക്കാർക്ക് വലിയ രീതിയിലുള്ള സഹായമാണ് ലഭിക്കുന്നത്. 20 കോടി ജൻധൻ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുമ്പോൾ ജനങ്ങളിലേക്ക് നേരിട്ടാണ് ഇതെത്തുന്നത്. മുദ്ര ലോൺ മൂലം പല ജനങ്ങൾക്കും സ്വന്തമായി ചെറിയ ബിസിനസ്സ് ആരംഭിക്കാൻ സാധിച്ചു. പണ്ട് ഘടക കക്ഷിയിലെ പല മന്ത്രിമാരും അഴിമതി നടത്തിയിരുന്നതിനാൽ ജനങ്ങൾക്ക് ഇതൊന്നും ലഭ്യമായിരുന്നില്ല. മോദി ഗവണ്മെന്റ് ജനങ്ങൾക്ക് വേണ്ടി ഭരിക്കുന്ന സർക്കാരാണ്” ജിജി തോംസൺ പറഞ്ഞു
Discussion about this post