തിരുവനന്തപുരം: ഗാര്‍ഹിക പീഡനങ്ങള്‍ക്കും സ്ത്രീധന പീഡനങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്‌ക്കെതിരെ പരിഹാസവുമായി സോഷ്യല്‍ മീഡിയ. മുഹമ്മദ് റിയാസിനെതിരെ ആദ്യ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനക്കേസിന്റെ പത്രവാര്‍ത്ത സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പ്രചരിക്കുന്നത്.
സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങളും സ്ത്രീധന പീഡനങ്ങളും ദിനംപ്രതി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അധികാരസ്ഥാനത്ത് ഇരിക്കുന്നവര്‍ മുന്‍കാല ചരിത്രങ്ങള്‍ ഓര്‍ത്തുവേണം പ്രഖ്യാപനങ്ങള്‍ നടത്താന്‍ എന്നും കോടതി ഇടപെട്ട് ആദ്യഭാര്യയ്ക്ക് പോലീസ് സംരക്ഷണം നല്‍കിയ കാര്യങ്ങള്‍ മറക്കരുതെന്നും ആളുകള്‍ പറയുന്നു.
പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടോ എന്നും ‘രണ്ടും കൂടെ ഒരുമിച്ച് വേണ്ട’ എന്നും സോഷ്യൽമീഡിയ മന്ത്രിയെ പരിഹസിച്ചു.
Discussion about this post