മുംബൈ: വ്യാജ വാക്‌സിനേഷന്‍ ക്യാമ്പിൽ പങ്കെടുത്തവര്‍ക്ക് വാക്‌സിന് പകരം ഉപ്പുവെള്ളം കുത്തിവെച്ച സംഭവത്തില്‍ മുംബൈയിലെ 2040 പേര്‍ക്ക് ആന്റിബോഡി പരിശോധന നടത്തുമെന്നും ഇവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നടപടിയെടുക്കുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപെ അറിയിച്ചു .
മുംബൈ പൊലീസും കോര്‍പറേഷനും സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 10 പേരാണ് തട്ടിപ്പില്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 12.4 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാക്‌സിന്‍ കുപ്പികള്‍ എത്തിച്ച് ഉപ്പുവെള്ളം നിറച്ചാണ് സംഘം ഉപയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു. വ്യാജ വാക്‌സിന്‍ കുത്തിവെച്ചവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന് നിരീക്ഷിക്കുന്നുണ്ട്. തട്ടിപ്പ് സംഘം ഇവര്‍ക്ക് നല്‍കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാനാണ് മുംബൈ കോര്‍പറേഷന്റെ തീരുമാനം.
Discussion about this post